കൊച്ചി: മരട് നഗരസഭയുടെ അനുമതി കിട്ടിയാലുടൻ ഫ്ലാറ്റ്പൊളിക്കലിെൻറ പ്രാഥമിക പ്രവ ർത്തനങ്ങൾ നടത്താനൊരുങ്ങി കമ്പനി. ബുധനാഴ്ച ചേരുന്ന അടിയന്തര കൗൺസിൽ യോഗം അനുമതി നൽകിയാൽ വ്യാഴാഴ്ച ഫ്ലാറ്റ് പൊളിക്കൽ തുടങ്ങുമെന്ന് കമ്പനികളിലൊന്നായ എഡിഫൈസ് എൻജ ിനീയറിങ് അധികൃതർ വ്യക്തമാക്കി.
മൂന്ന് ഘട്ടമായാണ് പൊളിക്കൽ നടപടി. ആദ്യഘട്ടമാ യി അകം ചുമരുകൾ പൊളിക്കുന്ന ജോലി വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ തുടങ്ങും. തുടർന്ന് ജനാലകൾ, വാതിലുകൾ എന്നിവയും അരഭിത്തികളും പൊളിച്ചുനീക്കും. ഇതിന് ഏകദേശം ഒരുമാസത്തിൽ താഴെ വേണ്ടിവരുമെന്ന് എഡിഫൈസ് പാർട്ട്ണർ ഉത്കർഷ് മെഹ്ത്ത ‘മാധ്യമ’ത്തോട് പറഞ്ഞു.
സ്ഫോടക വസ്തുക്കൾ നിറക്കാനുള്ള കുഴികൾ നിർമിക്കലാണ് രണ്ടാംഘട്ടം. ഇതും ഏകദേശം ഒരുമാസം നീണ്ടേക്കും. ഇവ രണ്ടും പൂർത്തിയായശേഷം ഡിസംബറിലേ സ്ഫോടനമുപയോഗിച്ച് തകർക്കൽ ഉണ്ടാവൂയെന്നും മെഹ്ത്ത കൂട്ടിച്ചേർത്തു. എച്ച്.ടു.ഒ ഹോളി ഫെയ്ത്ത്, ഗോൾഡൻ കായലോരം, ജെയിൻ ഹൗസിങ് ഫ്ലാറ്റുകൾ പൊളിക്കാനാണ് ഈ കമ്പനി കരാർ എടുത്തിരിക്കുന്നത്. വിജയ് സ്റ്റീൽസ് ആൻഡ് എക്സ്പ്ലോസീവ്സ് എന്ന കമ്പനിയെയും പൊളിക്കാനേൽപ്പിച്ചിട്ടുണ്ട്. ആൽഫ സെറീൻ എന്ന ട്വിൻ ടവറുകളാണ് ഇവർ പൊളിക്കുക.
ചെന്നൈ ആസ്ഥാനമായ കമ്പനിയുടെ പ്രവൃത്തിയും ഇതേ സമയക്രമത്തിൽ തന്നെയായിരിക്കും എന്നാണ് സൂചന. മൂന്നു ഫ്ലാറ്റുകളുടെ പൊളിക്കൽ ചുമതലകൾക്കായി വിദഗ്ധരും തൊളിലാളികളുമുൾെപ്പടെ 150പേരെയാണ് എഡിഫൈസ് കമ്പനി നിയോഗിച്ചിട്ടുള്ളത്. ഒരേസമയം മൂന്നിടങ്ങളിലും പ്രവൃത്തി നടക്കും. മെഹ്ത്തയെ കൂടാതെ ദക്ഷിണാഫ്രിക്കയിൽനിന്നുള്ള ജോ ബ്രിങ്സ്മെനും പ്രവൃത്തിക്ക് നേതൃത്വം നൽകും. ഓരോ ഫ്ലാറ്റിലെയും പൊളിക്കൽ പ്രവൃത്തി സൂപ്പർവൈസർമാർ ഏകോപിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.