കൊച്ചി: പൊളിക്കാൻ നിർദേശിച്ച മരടിലെ ഫ്ലാറ്റുകളിൽനിന്ന് താമസക്കാർ കൂടും കുടുക്കയുമായി ഒഴിയുേമ്പാൾ മറ്റൊരിടത്ത് അതും കച്ചവടമായി മാറുകയാണ്. എവിടേക്ക്, എങ്ങനെ പോകുമെന്നും സാധന സാമഗ്രികൾ എങ്ങനെ കൊണ്ടുപോകുമെന്നും അറിയാതെയും പകച്ചുനിൽക്കുന്നവർക്ക് മുന്നിൽ രക്ഷകരെപ്പോലെ അവർ അവതരിക്കുന്നു. ഫ്ലാറ്റിന് പുറത്തെ കവാടത്തിനരികിലെ ചുവരിലത്രയും ഇവരുെട നോട്ടീസുകൾ നിറഞ്ഞിരിക്കുകയാണ്.
വീട് മാറാൻ, സാധനങ്ങൾ പാക്ക് ചെയ്യാൻ, എ.സി നീക്കം ചെയ്യാൻ, അവ പുതിയ താമസസ്ഥലത്ത് സ്ഥാപിച്ചുകൊടുക്കാൻ, സാധന സാമഗ്രികൾ മറ്റൊരിടത്ത് എത്തിച്ചുനൽകാൻ... ഇതിനൊക്കെ പ്രവർത്തിക്കുന്ന ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും റിയൽ എസ്റ്റേറ്റുകാരുടെയും കണ്ണ് മുഴുവൻ ഇപ്പോൾ മരടിലാണ്.
350ലധികം കുടുംബങ്ങളാണ് ഒഴിയാനിരിക്കുന്നത്. മറ്റൊരിടത്തും ഒറ്റ സ്ഥലത്തുതന്നെ ഇത്രയും ഇടപാടുകാരെ കിട്ടാൻ ഒരു സാധ്യതയുമില്ല. ഫ്ലാറ്റ് ഒഴിയുന്ന കുടുംബങ്ങളെ ആകർഷിക്കാൻ ചിലർ ഡിസ്കൗണ്ട് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വീട് മാറാനും എ.സി നീക്കം ചെയ്യാനും വിളിക്കുക എന്ന അഭ്യർഥനയുമായി ഫോൺ നമ്പർ സഹിതമുള്ള നോട്ടീസുകളാണ് പതിച്ചിരിക്കുന്നത്. ഫ്ലാറ്റ് വിൽക്കാനും വാങ്ങാനും വാടകക്ക് എടുത്തുനൽകാനും സഹായിക്കുന്നവരുടെ പരസ്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.