തിരുവനന്തപുരം: സർക്കാർ ഏറ്റെടുക്കാൻ തയാറെങ്കിൽ സ്കൂളുകൾ വാടകക്ക് വിട്ടുനൽ കാൻ തയാറെന്ന് കേരള പ്രൈവറ്റ് സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ (കെ.പി.എസ്.എം.എ). അധ്യ ാപകർക്ക് ശമ്പളം നൽകുന്ന സർക്കാർ ആവശ്യമെങ്കിൽ സ്കൂൾ വാടകക്ക് എടുക്കാനും തയാ റെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവർ.
പൊതുമരാമത്ത് വകുപ്പ് താരിഫ് അനുസരിച്ച് വാടക തരാൻ സർക്കാർ തയാറാണെങ്കിൽ സംഘടനയിലെ 3000 സ്കൂളുകൾ വിട്ടുനൽകാൻ തയാറാണ്. മാനേജ്മെൻറുകൾ ‘വിരട്ടാൻ പറഞ്ഞതാണെങ്കിൽ’ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണമൂലം ഉണ്ടായതാണ്. 2019-20ലെ വിദ്യാഭ്യാസ വകുപ്പിെൻറ കണക്ക് പ്രകാരം 3047 സംരക്ഷിത അധ്യാപകർ മാത്രമാണ് അധ്യാപക ബാങ്കിലുള്ളതെന്ന് സർക്കാർ തന്നെ സമ്മതിച്ചിരിക്കെ 13,255 സംരക്ഷിത അധ്യാപകർ ഉണ്ടെന്ന് ധനമന്ത്രി ബജറ്റിൽ സത്യവിരുദ്ധമായി പറഞ്ഞ സാഹചര്യത്തിൽ അതിനെതിരെയാണ് മാനേജ്മെൻറുകൾ രംഗത്തുവന്നത്. സ്കൂളുകൾ ഏറ്റെടുക്കുന്നതടക്കം എയ്ഡഡ് മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി അടിയന്തര ചർച്ചക്ക് അവസരം ഒരുക്കണം.
ഈ വിഷയങ്ങളുടെ നിജസ്ഥിതി കേരളത്തിലെ മുഴുവൻ നിയമസഭ സാമാജികരെയും തുറന്ന കത്തിലൂടെ ഉടൻ അറിയിക്കാനും നിയമ-സമര പരിപാടികൾ തീരുമാനിക്കാനും സംഘടനയുടെ അടിയന്തര സംസ്ഥാന കമ്മിറ്റി ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരുമെന്നും ജനറൽ സെക്രട്ടറി മണി കൊല്ലം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.