ബാലികയെ പീഡിപ്പിച്ച വയോധികന് 36 വർഷം തടവ്; മറ്റൊരു കേസിൽ ഇയാൾക്ക് 20വർഷം തടവ് വിധിച്ചത് കഴിഞ്ഞമാസം

തളിപ്പറമ്പ്: ഏഴ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികന് 36 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും. മുക്കോണത്തെ ഹോമിയോ പ്രാക്ടീഷണറായ പുല്ലായിക്കൊടി ഹൗസിൽ കെ.പി. ഗോവിന്ദൻ നമ്പ്യാരെ (77) ആണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്‌ജി ആർ. രാജേഷ് ശിക്ഷിച്ചത്.

2023 മേയ്‌മാസം വേനലധിക്കാലത്താണ്‌ കേസിനാസ്‌പദമായ സംഭവം. മൂന്നാംക്ലാസിൽപഠിക്കുന്ന പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ മുറിയിൽവച്ച്‌ ലൈംഗികാതിക്രമം നടത്തിയെന്നാണ്‌ കേസ്‌. പെൺകുട്ടി പീഡനവിവരം മാതാവിനോടാണ്‌ പറഞ്ഞത്‌. ഇയാളെ മർദിക്കാൻ ശ്രമിച്ചതിന്‌ ഗോവിന്ദൻ നമ്പ്യാർ പൊലീസിൽ പരാതി നൽകിയിരുന്നു. പോക്‌സോ കേസെടുത്ത അന്നത്തെ തളിപ്പറമ്പ്‌ എസ്‌ ഐ പി യദുകൃഷ്‌ണനാണ്‌ ഗോവിന്ദൻ നമ്പ്യാരെ അറസ്‌റ്റ്‌ ചെയ്‌തത്‌.

സി.ഐ എ.വി ദിനേശൻ കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മറ്റൊരുപെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാളെ കഴിഞ്ഞമാസം 20വർഷം തടവിന്‌ ശിക്ഷിച്ചിരുന്നു. പ്രോസിക്യൂഷന്‌വേണ്ടി അഡ്വ. ഷെറിമോൾ ജോസ്‌ ഹാജരായി.

Tags:    
News Summary - man sentenced to 36 years for child sexual abuseman sentenced to 36 years for child sexual abuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.