Representational Image

16കാരിയെ പലതവണ പീഡിപ്പിച്ച കേസിൽ യുവാവിന് 26 വർഷം കഠിന തടവ്

തലശ്ശേരി: 16കാരിയെ പലതവണ പീഡിപ്പിച്ച കേസിൽ യുവാവിന് 26 വർഷം കഠിനതടവും 40,000 രൂപ പിഴയും. ആലപ്പുഴ സ്വദേശി എസ്. അരുണിനെ (20) ആണ് തലശ്ശേരി പോക്സോ സ്​പെഷൽ അതിവേഗ കോടതി ജഡ്ജി ടിറ്റി വർഗീസ് ശിക്ഷിച്ചത്. കൂത്തുപറമ്പ് പൊലീസ് ചാർജ് ചെയ്ത കേസിലാണ് വിധി.

ടിക് ടോക് മീറ്റിൽ പങ്കെടുപ്പിക്കാമെന്നു പറഞ്ഞ് വശീകരിച്ചാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. 2019 ഒക്ടോബർ 17 മുതൽ 26 വരെയുള്ള ദിവസങ്ങളിലാണ് കേസിനാധാരമായ സംഭവം. എറണാകുളം, തിരുവനന്തപുരം, പേട്ട, നേര്യമംഗലം, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ച് നിരവധി തവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

വിവിധ വകുപ്പുകൾപ്രകാരമാണ് 26 വർഷം തടവും 40,000 രൂപ പിഴയും വിധിച്ചത്. പിഴ അടക്കാത്തപക്ഷം മൂന്നു മാസം അധികതടവ് അനുഭവിക്കണം. സി.ഐ എം.പി. ആസാദാണ് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.എം. ഭാസുരി ഹാജരായി. 

Tags:    
News Summary - man sentenced to 26 years of rigorous imprisonment for repeatedly raping 16-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.