പീരുമേട്: വാക്തർക്കത്തിനിടെ പിതാവിെൻറ മുന്നിൽെവച്ച് മക്കൾക്ക് കുത്തേറ്റു. ഒരാൾ മരിച്ചു. മ്ലാമല ലാഡ്രം പുതുവയലിൽ മുളങ്ങാശ്ശേരിയിൽ തോമസിെൻറ മകൻ ജിനുവാണ് (22) മരിച്ചത്. സഹോദരൻ സിബിച്ചനെ (22) ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പള്ളിൽ മനീഷ് (40), കള്ളിക്കൽ അനീഷ് (32), എബിൻ (28) എന്നിവർ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
ശനിയാഴ്ച രാത്രി 12നാണ് സംഭവം. ബൈക്കിലെത്തിയ സിബിച്ചനും ഓട്ടോയിൽ വന്ന മനീഷും തമ്മിൽ രാത്രി പേത്താടെ വഴിയിൽെവച്ച് വാക്തർക്കം ഉണ്ടായി. തുടർന്ന് ഇരുവരും മടങ്ങിയെങ്കിലും 12 മണിയോടെ സിബിച്ചെൻറ വീടിനുസമീപത്ത് ഇതേച്ചൊല്ലി വീണ്ടും തർക്കം നടക്കുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. മനീഷിനൊപ്പം സംഭവസമയത്ത് കള്ളിക്കൽ അനീഷ് (32), എബിൻ (28) എന്നിവർ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബഹളംകേട്ട് സിബിച്ചെൻറ സഹോദരൻ ജിനുവും പിതാവ് തോമസും സ്ഥലത്തെത്തി. ഇതിനിടെ ജിനുവിനും സിബിച്ചനും കുത്തേൽക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ജിനു മരിച്ചു. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതികളെ പീരുമേട് പൊലീസിന് കൈമാറി. കോവിഡ് പരിശോധനക്കുശേഷം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.