ശാസ്താംകോട്ട: ഒരു ഹെൽമെറ്റ് ഒഴികെ മറ്റൊരു സുരക്ഷാ മുൻകരുതലും ഇല്ലാതെ മലനട ക്ഷേത്രമൈതാനത്ത് ഗ്ലൈഡറിൽ പറന്ന അജ്ഞാത യുവാവ് മരച്ചില്ലയിൽ കുടുങ്ങി. കീറിപ്പറിഞ്ഞ ഗ്ലൈഡർ നിലത്തെത്തിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട യുവാവ് താഴെയിറങ്ങി ഒന്നും പറയാതെ ബൈക്ക് ഓടിച്ചു പോയി.
തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. മോട്ടോർ സൈക്കിളിൽ എത്തിയ ഇയാൾ ഒരു ഹെൽമറ്റ് ധരിച്ച ശേഷം ഗ്ലൈഡർ പ്രവർത്തനക്ഷമമാക്കുകയായിരുന്നു. ക്ഷേത്ര പരിസരത്തെ കൂറ്റൻ ജലസംഭരണിക്ക് മുകളിലൂടെയും മറ്റും പറന്ന ശേഷമാണ് ഗ്ലൈഡർ നിയന്ത്രണം വിട്ട് ആഞ്ഞിലിമരത്തിെൻറ കൊമ്പിൽ കുടുങ്ങിയത്. ഏതാണ്ട് പത്ത് മിനുട്ടിനു ശേഷമാണ് ഇയാൾ താഴെ ഇറങ്ങി ബൈക്കിൽ കയറി പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.