ആറ്റിങ്ങൽ: പൊലീസ് ജീപ്പ് കണ്ട് ഭയന്നോടിയ മധ്യവയസ്കനെ കണ്ടൽകാട്ടിൽ മരിച്ചനിലയ ിൽ കണ്ടെത്തി. കീഴാറ്റിങ്ങൽ തിനവിള കമല മന്ദിരത്തിൽ വിക്രമനാണ് (55) മരിച്ചത്.
ഞായറ ാഴ്ച ഉച്ചക്ക് മൂന്നോടെയാണ് സംഭവം. വിക്രമൻ സുഹൃത്തുക്കൾക്കൊപ്പം വാമനപുരം നദീ തീരത്ത് അയന്തി കടവിൽ ചീട്ട് കളിക്കവെ റോഡിലൂടെ പൊലീസ് ജീപ്പ് വരുന്നത് കണ്ടു. ഇരുന്നൂറു മീറ്റർ അകലെയുള്ള റോഡിലാണ് ജീപ്പ് കണ്ടത്. ഇവർക്ക് അരികിലേക്കാണ് വരുന്നതെന്ന് കരുതി ഇവർ പലവഴിക്ക് ഓടി.
ജീപ്പ് പോയതിനു ശേഷം എല്ലാവരും മടങ്ങിവന്നെങ്കിലും വിക്രമനെ കണ്ടില്ല. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് കണ്ടൽകാട്ടിൽ മരിച്ചനിലയിൽ കണ്ടത്. കടയ്ക്കാവൂർ പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. ഇവർ ഇരുന്ന സ്ഥലത്തേക്ക് പോയിട്ടില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു. ഭാര്യ: സുനിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.