ബസ് കാത്തു നിന്ന അമ്മയെയും മകളെയും ആക്രമിച്ചയാൾ അറസ്റ്റിൽ

കടുത്തുരുത്തി: വീട്ടിലേക്കു പോകുവാൻ രാത്രി ബസ് കാത്തുനിന്ന അമ്മയെയും മകളെയും മദ്യലഹരിയിൽ കയ്യേറ്റം ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാണക്കാരി വട്ടുകുളം പട്ടമല രഞ്ജിത്താണ് (33) അറസ്റ്റിലായത്.

കഴിഞ്ഞ 30നു രാത്രി 10ന് കോതനല്ലൂർ ജങ്ഷനിലാണ് സംഭവം. കക്കയിറച്ചി കച്ചവടത്തിനു ശേഷം മിക്ക ദിവസവും രാത്രി 8.30നാണ് ഇവർ വീട്ടിലേക്കു പോകുന്നത്. സംഭവ ദിവസം ഇവർക്കു സമയത്തു ബസ് കിട്ടിയില്ല. ഇതിനിടെ മദ്യലഹരിയിൽ എത്തിയ രഞ്ജിത്ത് ഇരുവരോടും മോശമായി പെരുമാറി. ഇത് ചോദ്യം ചെയ്ത അമ്മയെ ഇയാൾ തള്ളി നിലത്തിട്ടു. ഇതോടെ യുവതി രഞ്ജിത്തിന്‍റെ കവിളത്തടിച്ചു. പിന്നീടാണ് ഇയാൾ യുവതിയെ മർദിച്ചത്.

നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ രഞ്ജിത്ത് സമീപത്തെ ബാറിലേക്ക് പോയി. അമ്മയും മകളും അറിയിച്ചതിനെ തുടർന്ന് പൊലീസ് രാത്രി തന്നെ ബാറിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു.

എന്നാൽ പിറ്റേന്നു പൊലീസ് യുവാവിനെ താക്കീതു ചെയ്തു വിട്ടയച്ചു. ഇതിനെതിരെ അമ്മയും മകളും വൈക്കം എ.എസ്.പിക്ക് പരാതി നൽകുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.

Tags:    
News Summary - Man arrested for assaulting mother and daughter-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.