മുംബൈയിൽ മലയാളി റയിൽവേ പാളം കുറുകെ കടക്കുന്നതിനിടെ തീവണ്ടി തട്ടി മരിച്ചു

ചെങ്ങന്നുർ: റയിൽവേ പാളം കുറുകെ കടക്കുന്നതിനിടെ തുവണ്ടി തട്ടി മുംബൈയിൽ മലയാളിക്ക് ദാരുണാന്ത്യം. മാന്നാർ കു ട്ടമ്പേരൂർ കിഴക്കേപുളിക്കൽ ശിവശക്തിയിൽ വീട്ടിൽ, പരേതനായ ശങ്കരപ്പിള്ളയുടെ മകൻ എസ്. സദാശിവൻനായർ (എസ്.എസ് നായർ - 62 )ആണ് മരിച്ചത്. മുംബൈക്ക് സമീപം ബോയ്സർ റയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു അപകടം.

ട്രെയിനിൽ കയറുവാൻ പാളം കുറുകെ കടക്കുമ്പോൾ തീവണ്ടി തട്ടുകയായിരുന്നു. താരാപ്പൂർ യൂണിറ്റിലെ ജോലിസ്ഥലത്ത് നിന്നും സൂറത്തിലേക്ക് മടങ്ങി പോകാനായി എത്തിയതായിരുന്നു. സൂററ്റിൽ താപിയിൽ വ്യാരയിൽ പഞ്ചാബ് നാഷണൽ ബാങ്കിനു സമീപം സാന്ദീവനിൽ കുടുംബസമേതമായിരുന്നു സദാശിവൻനായരുടെ താമസം.

കാക്കരപ്പാറ പ്ലാൻറിൽ കരാർ ജോലികൾ നടത്തിവന്നിരുന്ന ഇദ്ദേഹം താരാപ്പൂർ പ്ലാൻറിൽ കരാർ ജോലിയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു. താരാപ്പൂരിലെ മലയാളി സംഘടനാ പ്രവർത്തകരുടെ സഹകരണത്തോടെ പൊലീസ് നടപടികൾക്ക് ശേഷം ഭൗതികശരീരം സൂറത്തിലേക്ക് കൊണ്ടുപോയി.

മാതാവ് പരേതയായ പങ്കജാക്ഷിയമ്മ. ശ്യമളയാണ് ഭാര്യ. മക്കൾ: സൗമ്യ (ഗാന്ധിധാം), ശ്രുതി (വിദ്യാർത്ഥി, നൈജീരിയ). മെഹ്സനയിൽ എച്ച്.ഡി.എഫ്.സി ബാങ്ക് ഉദ്യോഗസ്ഥനായ മനോജ് മരുമകനാണ്. സഹോദരങ്ങ: സരോജനിയമ്മ, കമലമ്മ, വിജയമ്മ, കനകമ്മ, രമ,സംസ്കാരം ഇന്ന് (ഞായർ) വ്യാരയിൽ.

Tags:    
News Summary - malayali died by hit train while crossing railway line in mumbai boisar railway station -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.