നെടുമ്പാശ്ശേരി: വീട്ടമ്മയെന്ന പത്രഭാഷ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീ കൂട്ടായ്മയായ മലയാള പെൺകൂട്ടം മുഖ്യമന്ത്രിക്ക് നിവേദനം നൽകി. വീട്ടുജോലി ചെയ്യുന്നത് വീട്ടിലുള്ള എല്ലാവരും കൂടിയാകണം. അത് സ്ത്രീയുടെ ജോലി മാത്രമാകരുത്.
അതുപോലെ മാനഭംഗം എന്ന സ്ത്രീക്കെതിരായ വിശേഷണവും ഒഴിവാക്കണം.
സ്ത്രീകൾ നേട്ടങ്ങൾ കൊയ്യുമ്പോൾ സ്ത്രീയുടെ പേരിന് മുമ്പ് ഇന്നയാളുടെ മകൾ, ഭാര്യ എന്ന വിശേഷണവും ശരിയല്ല, ചരമകോള വാർത്തയിലും ഇത്തരം വിശേഷണമുണ്ട്. ഇതും ഒഴിവാക്കാൻ മാധ്യമങ്ങൾക്ക് നിർദേശം നൽകണമെന്നതാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.