മാഹിയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തമിഴ്നാട് സ്വദേശി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് പുറത്തുവിട്ട ലുക്കൗട്ട് നോട്ടീസിലെ പ്രതികൾ

മാഹി കൊലപാതകം; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

വടകര: ചോമ്പാല പൊലീസ് സ്റ്റേഷൻ പരിധിയിൽ മാഹി റെയിൽവേ സ്റ്റേഷനടുത്ത് തമിഴ്നാട് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

തമിഴ്നാട് തഞ്ചാവൂർ അരിയരൂർ സ്വദേശി സുധാകരനെ (32) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കിയത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് മരിച്ചനിലയിൽ കണ്ട സുധാകരന്റെ കൂടെയുണ്ടായിരുന്ന ആളാണ് കൊല നടത്തിയതെന്ന നിഗമനത്തിൽ ഇയാളുടെ ഫോട്ടോ സഹിതമാണ് ലുക്കൗട്ട് ഇറക്കിയത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർമാണ പ്രവൃത്തി നടന്നുവരികയാണ്.

ഇതിന്റെ ഭാഗമായി സ്ഥാപിച്ച സി.സി.ടി.വി കാമറയിൽനിന്ന് ലഭിച്ച കൊലപാതകിയുടേതെന്ന് കരുതുന്ന ചിത്രമാണ് പൊലീസ് പുറത്തുവിട്ടത്.

സുധാകരന്റെ മരണത്തിന് പിന്നാലെ മരിച്ചനിലയിൽ കണ്ട സ്ത്രീയുടെതും കൊലപാതകമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കൂടെയുണ്ടായിരുന്ന ആളാണ് കൊല നടത്തിയതെന്ന നിഗമനത്തിൽ ഇയാളെ കണ്ടെത്താനും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

മരണപ്പെട്ട രണ്ട് പേർക്കുമൊപ്പമുണ്ടായിരുന്നവരാണ് കൊല നടത്തി മുങ്ങിയതെന്നാണ് പൊലീസ് വിലയിരുത്തൽ.

കൊല നടത്തിയ ആളെ കണ്ടെത്താൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉൾപ്പെടെ പൊലീസ് ലുക്കൂട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്. ഇതോടൊപ്പം അഴിയൂരിൽ പൊളിച്ച് മാറ്റിയ കടക്ക് അകത്തുനിന്ന് തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക് ഫലം വൈകുന്നത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.

കൊയിലാണ്ടി സ്വദേശി യുവാവിന്റെതാണ് തലയോട്ടിയെന്നാണ് വിലയിരുത്തൽ. യുവാവിന്റെ ബന്ധുക്കളിൽനിന്ന് ഡി.എൻ.എ പരിശോധനക്കെടുത്തിരുന്നു. എന്നാൽ ഫോറൻസിക് ഫലം ലഭിക്കുന്നത് അനന്തമായി നീളുകയാണ്.

Tags:    
News Summary - Mahe murder-A lookout notice has been issued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.