തിരുവനന്തപുരം: മാധ്യമം ലേഖകനെന്ന വ്യാജേന സപ്ലൈകോ ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് കെ ണിയിൽ കുടുക്കിയതുമായി ബന്ധപ്പെട്ട് ഭക്ഷ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിനെതിരെ ‘മ ാധ്യമം’ മാനേജ്മെൻറ് പൊലീസിൽ പരാതി നൽകി. ഭക്ഷ്യ, പൊതുവിതരണ മന്ത്രിയുടെ അസിസ്റ്റ ൻറ് പ്രൈവറ്റ് സെക്രട്ടറി എ.എം. ഷാജിക്കെതിരെയാണ് തിരുവനന്തപുരം റഡിഡൻറ് എഡിറ്റർ എം.കെ.എം. ജാഫർ തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്. ഫോൺ സംഭാഷണത്തിെൻറ ഓഡിയോ ഫയലും പരാതിക്കൊപ്പം കൈമാറി.
പേഴ്സനൽ സ്റ്റാഫിെൻറ ആൾമാറാട്ടത്തിെനതിരെ മാധ്യമം പ്രിൻറർ ആൻഡ് പബ്ലിഷർ ടി.കെ. ഫറൂഖ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി. തിലോത്തമനും പരാതി നൽകിയിട്ടുണ്ട്. ഏപ്രിൽ 21നാണ് സപ്ലൈകോ സി.ഐ.ടി.യു നെയ്യാറ്റിൻകര താലൂക്ക് സെക്രട്ടറിയും തിരുവനന്തപുരം ഫോർട്ട് സൂപ്പർ മാർക്കറ്റിലെ സീനിയർ അസിസ്റ്റൻറുമായ എ. അനിൽകുമാറിനെ മാധ്യമം ലേഖകനാണെന്ന് പരിചയപ്പെടുത്തി ഷാജി വിളിച്ചത്. തുടർന്ന് 23ന് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തു. ഭക്ഷ്യവകുപ്പിനെയും സപ്ലൈകോയെയും അപകീർത്തിപ്പെടുത്തുന്നതരത്തിൽ വാർത്ത മാധ്യമങ്ങൾക്ക് നൽകിയെന്ന് ആരോപിച്ചായിരുന്നു സസ്പെൻഷൻ.
ഇതിന് ആധാരമായ ഫോൺ സംഭാഷണം വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിച്ചതോടെയാണ് സംഭവത്തിൽ മന്ത്രിയുടെ ഓഫിസിനുള്ള പങ്ക് പുറത്തായത്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനെതിരായ കടന്നുകയറ്റവും ആൾമാറാട്ടവുമാണ് മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിൽനിന്ന് ഉണ്ടായതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഭക്ഷ്യവകുപ്പിലെ തൊഴിലാളി യൂനിയനുകൾ തമ്മിലുള്ള തർക്കമാണ് ഇതിനുപിന്നിൽ. അധികാരകേന്ദ്രത്തിലെ പദവി ദുരുപയോഗം ചെയ്ത ഷാജിക്കെതിരെയും ഇതിന് പിന്നിൽ പ്രവർത്തിച്ച മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പരാതിയിൽ പ്രാഥമികാന്വേഷണം ആരംഭിച്ചതായും ഇതിനുശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതടക്കം നടപടികളിലേക്ക് കടക്കുമെന്നും തമ്പാനൂർ എസ്.എച്ച്.ഒ എ. ബൈജു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.