പി.കെ. ശശിക്കെതിരായ പരാതി ഡി.വൈ.എഫ്.െഎക്ക് കിട്ടിയില്ല -എം. സ്വരാജ്

കോഴിക്കോട്: പി.കെ. ശശിക്കെതിരായ പരാതി ഡി.വൈ.എഫ്.െഎയുടെ മുന്നിലുള്ള പ്രശ്നമല്ലെന്ന് എം. സ്വരാജ്. സംസ്ഥാന സമ്മേളന നടപടിക്രമങ്ങൾ അറിയിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് സ്വരാജ് ഇക്കാര്യമറിയിച്ചത്.

സി.പി.എം നേതൃത്വത്തിനാണ് ഡി.വൈ.എഫ്.െഎ പ്രവർത്തകയായ യുവതി പരാതിനൽകിയത്. യുവതിക്ക് എല്ലാവിധ പിന്തുണയും നൽകും. ശബരിമല വിഷയത്തിൽ പൊലീസിന് തെറ്റുപറ്റിയെന്ന് വിശ്വസിക്കുന്നില്ല. സംഘ്പരിവാർ സംഘടനകൾ ശബരിമലയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് സംയമനം പാലിച്ചതുകൊണ്ട് മാത്രമാണ് സംഘർഷമൊഴിവായത്. വത്സൻ തില്ലേങ്കരി ഉൾെപ്പടെയുള്ളവരാണ് ശബരിമലയിൽ കലാപത്തിന് ശ്രമിച്ചത്. ശബരില വിഷയത്തിൽ കോടതിവിധി നടപ്പാക്കേണ്ടത് നാടിെൻറ ആവശ്യമാണെന്നും സ്വരാജ് പറഞ്ഞു.

വാർത്തസമ്മേളനത്തിൽ എ.എൻ. ഷംസീറിെൻറ സംസാരശൈലി തർക്കത്തിനിടയാക്കി. പി.കെ. ശശിയുടെ വിഷയം ആവർത്തിച്ച് ചോദിച്ചപ്പോൾ സംസ്ഥാന പ്രസിഡൻറ് മാധ്യമ പ്രവർത്തകർക്കെതിരെ അസഭ്യവാക്കുകൾ ഉപയോഗിച്ച് സംസാരിച്ചതായി മാധ്യമപ്രവർത്തക ആരോപിച്ചെങ്കിലും വാക്ക് പിൻവലിക്കാൻ തയാറല്ലെന്നായിരുന്നു ഷംസീറിെൻറ മറുപടി.

Tags:    
News Summary - M Swaraj on PK Sasi's Case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.