480 രൂപക്ക് എം പാനലുകാരെ പണി എടുപ്പിക്കുന്നത് തൊഴിലാളി വിരുദ്ധം -ഹൈകോടതി

കൊച്ചി: എം പാനൽകാരെ കൊണ്ട് 480 രൂപയ്ക്കു പണി എടുപ്പിക്കുന്നത് നിർബന്ധിത തൊഴിലെടുപ്പിക്കലാണെന്ന് ഹൈകോടതി. ക െ.എസ്.ആർ.ടി.സിയിലെ നിയമനവും പുറത്താക്കിയതിനെതിരെ എം പാനലുകാർ നൽകിയ ഹരജികളും പരിഗണിക്കവേയാണ് കോടതി ഇങ്ങനെ നി രീക്ഷണം നടത്തിയത്.

നിങ്ങൾ ആരെ ആണ് പേടിക്കുന്നതെന്നും എം പാനൽകാരെ മാറ്റി നിർത്തിയിട്ടും ബസുകൾ സുഗമമായി ഓടുന്നില്ലേ എന്നും കെ.എസ്.ആർ.ടി.സിയോട് കോടതി ചോദിച്ചു. കണക്കുകളിൽ കൃത്യത വേണമെന്നും കാര്യങ്ങൾ സുതാര്യമായിരിക്കണമെന്നും കോടതി പറഞ്ഞു.

ഒരു ബസിന് അഞ്ചെന്ന അനുപാതത്തിൽ കണ്ടക്ടർമാർ ഉണ്ടെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. ഇനി വരുന്ന ഒഴിവുകൾ പി.എസ്.സി യെ അറിയിക്കുമെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിയിൽ പുന:ക്രമീകരണം നടക്കുകയാണ്. ലാഭകരമല്ലാത്ത ഷെഡ്യൂളുകൾ വെട്ടിക്കുറച്ചെന്നും അവർ പറഞ്ഞു.

പിൻവാതിൽ നിയമനം നേടിയവരെ സ്ഥിരപ്പെടുത്താൻ നിയമപരമായി കഴിയില്ലെന്ന് പി.എസ്.സി ഹൈകോടതിയെ അറിയിച്ചിരുന്നു. നടപടിക്രമങ്ങൾ പാലിക്കാതെയുള്ള നിയമനങ്ങൾ വഞ്ചനയാണെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പരാമർശം.

Tags:    
News Summary - m panel workers-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.