നാടുകാണി ചുരത്തിൽ വീണ്ടും ചരക്കുലോറിക്ക് തീപിടിച്ചു

നിലമ്പൂർ: നാടുകാണി ചുരത്തിൽ തിങ്കളാഴ്ചയും ചരക്കുലോറിക്ക് തീപിടിച്ചു. രാവിലെ 11.30ഓടെ വഴിക്കടവ് ആനമറി എക്സൈസ് ചെക്ക്പോസ്റ്റിന് സമീപമാണ് സംഭവം. ആന്ധ്രയിൽനിന്ന് സിമൻറുമായെത്തിയ 12 ചക്രമുള്ള ലോറിയുടെ ടയറുകളാണ് ചൂടായി കത്തിയത്. അടിഭാഗത്തുനിന്ന് പുകയുയരുകയും പിൻഭാഗത്തെ രണ്ട് ടയറുകൾ പൊട്ടുകയും ചെയ്തതോടെ ലോറി നിർത്തി.

ചന്തക്കുന്ന് സ്വദേശി അൻഷിദ്, വഴിക്കടവ് സ്വദേശി സവാദ് എന്നിവരും കുടുംബവും ലോറിയിലുണ്ടായിരുന്നു. വാഹനത്തിലെ ഫയർ എക്സ്റ്റൻഷൻ സംവിധാനം ഉപയോഗിച്ച് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണച്ചു.വഴിക്കടവ് എസ്.ഐ ബിനുവി‍െൻറ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. ഭാരം കൂടിയ എല്ലാ വാഹനങ്ങളിലും ഫയർ എക്സ്റ്റൻഷൻ നിർബന്ധമായും കരുതണമെന്ന് എസ്.ഐ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസവും ചുരത്തിൽ ചരക്കുലോറി കത്തിനശിച്ചിരുന്നു.

Tags:    
News Summary - lorry caught fire in nadukani -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.