കെ.കെ. ശൈലജ, ഷാഫി പറമ്പിൽ

കടത്തനാടൻ കളരിയിലെ പതിനെട്ടടവും പയറ്റിയുള്ള വടകരയിലെ തെരഞ്ഞെടുപ്പ് പോരാട്ടം തീക്കാറ്റായി ഉയർന്നപ്പോൾ ആരു ജയിക്കുമെന്നത് പ്രവചനാതീതം. അതേസമയം ‘സൈബർ ആക്രമണം’ എൽ.ഡി.എഫിന് നഷ്ടകച്ചവടമായതോടെ യു.ഡി.എഫിന് പ്രചാരണത്തിൽ മുൻതൂക്കമുണ്ട്. എൽ.ഡി.എഫിലെ കെ.കെ. ശൈലജയും യു.ഡി.എഫിലെ ഷാഫി പറമ്പിലും ഇഞ്ചോടിഞ്ച് പോരാടുമ്പോൾ ഇരുവർക്കും അനുകൂല, പ്രതികൂല ഘടകങ്ങൾ നിരവധിയാണ്. അക്രമ രാഷ്ട്രീയം, ബോംബ് സ്ഫോടനം, സൈബർ ആക്രമണം തുടങ്ങി ആരോപണ പ്രത്യാരോപണങ്ങളും പരാതിയും കേസും കടന്ന് സ്ഥാനാർഥിക്കുള്ള വക്കീൽനോട്ടീസിൽ വരെയെത്തി. പത്മജ വേണുഗോപാലിന്‍റെ ബി.ജെ.പി പ്രവേശനത്തോടെ ശൈലജയുമായുള്ള ഏറ്റുമുട്ടലിൽ നിന്ന് കെ. മുരളീധരൻ മാറി പകരം ഷാഫി എത്തിയതോടെയാണ് വടകരയിലെ കാര്യങ്ങൾ പെട്ടെന്ന് മാറിമറിഞ്ഞത്. പതിവിനപ്പുറം പോരാട്ടം കനത്തു.

തന്‍റെ മോർഫ് ചെയ്ത വീഡിയോ ഇറക്കിയെന്ന് പറഞ്ഞില്ലെന്ന ശൈലജയുടെ അവസാന ‘വിശദീകരണം’ പാർട്ടിയുടെ സൈബർ പോരാളികളെ വരെ പ്രതിരോധത്തിലാക്കി. അർധരാത്രിയിലെ സ്വീകരണത്തിൽ പോലും വലിയ ആൾക്കൂട്ടമെത്തുന്നതാണ് യു.ഡി.എഫിന്‍റെ ആത്മവിശ്വാസം. പതിവിൽ നിന്നു ഭിന്നമായി വനിതകളെ വലിയതോതിൽ രംഗത്തിറക്കാനായതും നേട്ടമാണ്. കോവിഡ്, നിപ കാലത്തെ ആരോഗ്യമന്ത്രിയെന്ന നിലയിൽ ശൈലജക്കുള്ള സ്വീകാര്യതയാണ് എൽ.ഡി.എഫിന്റെ ആത്മവിശ്വാസം. സ്വീകരണത്തിൽ ആൾക്കൂട്ടം നന്നായി എത്തുന്നു. അക്രമരാഷ്ട്രീയം പറഞ്ഞ് പാർട്ടി വോട്ടിൽ വിള്ളലുണ്ടാക്കുന്നത് ഇത്തവണയുണ്ടാവില്ലെന്നുമാണ് കണക്കുകൂട്ടൽ.കൂത്തുപറമ്പും തലശ്ശേരിയുമാണ് എൽ.ഡി.എഫിന് വലിയ ഭൂരിപക്ഷം ലഭിക്കാവുന്ന നിയമസഭ മണ്ഡലങ്ങൾ. രണ്ടിടങ്ങളിൽ നിന്നുമായി മുപ്പതിനായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷം നേടുകയും പേരാമ്പ്രയിൽ അയ്യായിരത്തിൽപരം വോട്ട് അധികം നേടുകയും കൊയിലാണ്ടിയിലെയും നാദാപുരത്തെയും വോട്ടുനിലയിൽ വലിയ ഏറ്റക്കുറച്ചിലില്ലാതാക്കാനുമായാൽ രാഷ്ട്രീയ വോട്ടുകൊണ്ട് എൽ.ഡി.എഫിന് ജയിക്കാം. ടീച്ചറുടെ സ്വീകാര്യതക്കുള്ള വോട്ട് ഇതിനുപുറമെ ലഭിച്ചേക്കും.

വടകര നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് ഭൂരിപക്ഷത്തെ ആർ.ജെ.ഡിയുടെ പ്രവർത്തനമികവ് ഒരുപരിധിവരെ ഇത്തവണ തടയുമെന്നുമാണ് വിലയിരുത്തൽ. വേളം, ആയഞ്ചേരി, കുറ്റ്യാടി, തിരുവള്ളൂർ പഞ്ചായത്തുകളിലെ മുൻതൂക്കം കൊണ്ട് കുറ്റ്യാടിയിൽ വലിയതോതിലും ചെക്യാട്, നാദാപുരം, വാണിമേൽ പഞ്ചായത്തുകളിലെ നേട്ടംകൊണ്ട് നാദാപുരത്ത് ചേറിയതോതിലുമുൾപ്പെടെ പതിനായിരത്തിൽ പരം വോട്ട് യു.ഡി.എഫ് നേടിയേക്കും. വടകരയിൽ ആർ.എം.പി.ഐയുടെ കരുത്തിൽ പതിനയ്യായിരത്തിന് മുകളിൽ ഭൂരിപക്ഷവും യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. കൊയിലാണ്ടിയിലും സാമാന്യം ഭൂരിപക്ഷം നേടാനാവും.

ചങ്ങരോത്ത്, തുറയൂർ, ചക്കിട്ടപാറ പഞ്ചായത്തുകളിൽ മേൽകൈ ഉള്ളതിനാൽ എൽ.ഡി.എഫ് പേരാമ്പ്രയിൽ ഭൂരിപക്ഷം നേടില്ല. ഇങ്ങനെ വന്നാൽ തലശ്ശേരിയിലെയും കൂത്തുപറമ്പിലെ എൽ.ഡി.എഫ് മുന്നേറ്റത്തെ മറികടന്ന് യു.ഡി.എഫിന് ജയിക്കാനാവും. 32 ശതമാനം ന്യൂനപക്ഷമുള്ള മണ്ഡലത്തിലെ ആ വോട്ടിലെ വലിയൊരു ഷെയർ ഷാഫിക്ക് കിട്ടും. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി വോട്ടുകളും ഉറപ്പാണ്. എൻ.ഡി.എയിലെ സി.ആർ. പ്രഫുൽ കൃഷ്ണനും ചോർച്ചയില്ലാതെ വോട്ടുഷെയർ ഉയർത്താൻ സജീവ പ്രചാരണം നടത്തുന്നുണ്ട്. 

Tags:    
News Summary - Lok Sabha Elections 2024 constituency trend Vatakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.