കൊച്ചി: ദിവസേന കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുമ്പോഴും പ്രതിരോധത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരുടെ എണ്ണവും കുതിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 2,07,237 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. 2,21,547 പേരെ അറസ്റ്റ് ചെയ്യുകയും 1,31,228 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ദിേനന നൂറിലധികം കേസുകളാണ് ഓരോ ദിവസം വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്. നിയന്ത്രണങ്ങൾ മറികടന്ന് യാത്രകളും പരിധിയിൽ കവിഞ്ഞ ആൾക്കൂട്ടവും കേരളത്തിലുടനീളം വ്യാപകമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.
34,154 കേസ് രജിസ്റ്റർ ചെയ്യപ്പെട്ട കൊല്ലമാണ് ഒന്നാമത്. തുടക്കത്തിൽ കോവിഡ് ആശങ്ക സൃഷ്ടിച്ച കാസർകോടാണ് ഏറ്റവും കുറവ് കേസ് -2604. അനാവശ്യയാത്രകള്‍ക്ക് നിരത്തുകളില്‍ വാഹനങ്ങള്‍ ഇറക്കിയതിെൻറ പേരില്‍ 1,31,228 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. രോഗികളുടെ എണ്ണം വർധിക്കുമ്പോഴും ആളുകൾ ജാഗ്രതക്കുറവ് കാണിക്കുന്ന പ്രതീതിയാണ് സമീപദിവസങ്ങളിലെന്ന് പൊലീസ് പറയുന്നു. ലോക്ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ സമൂഹ അകലം പാലിക്കാതെയും മതിയായ സുരക്ഷ ഉറപ്പാക്കാതെയുമാണ് ആളുകളുടെ ഇടപെടലുകൾ.
വിവിധയിടങ്ങളിലായി 70,906 കേസാണ് മാസ്ക് ധരിക്കാത്തവർക്കെതിരെ രജിസ്റ്റർ ചെയ്തത്. കൃത്യമായി ഉപയോഗിക്കാതെ പേരിന് മാത്രം മാസ്ക് ധരിച്ച് പുറത്തിറങ്ങുന്നവരാണ് കൂടുതലെന്ന് പൊലീസ് പറയുന്നു. കോവിഡ് ഭീഷണിയെത്തുടര്‍ന്ന് സര്‍വമേഖലയിലും സമൂഹ അകലം ഉള്‍പ്പെടെയുള്ള കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാറും ആരോഗ്യവകുപ്പും നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും ലംഘനങ്ങൾ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.