വടുതല (ആലപ്പുഴ): വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയേണ്ടെന്നാണ് പ്രമാണമെങ്കിലും വടുതല കെ.എം. ന ിവാസിൽ കെ.എം.എം. മൊയ്തു എന്ന എസ്.എം. മുഹ്യിദ്ദീെൻറ കാരുണ്യപ്രവർത്തനം നാട്ടിലെല്ലാ വർക്കും അറിയാം. കാരണം എന്തെങ്കിലും തരത്തിലുള്ള സേവനം അദ്ദേഹത്തിൽനിന്ന് ലഭിക്കാത ്ത നിരാലംബർ വടുതല മേഖലയിൽ വിരളമായിരിക്കും. കോവിഡ് കാലത്തെ പുണ്യറമദാൻ മാസത്തി ൽ മൊയ്തുവിെൻറ മനസ്സിൽ ലോക്ഡൗൺ കാലത്ത് ദുരിതം അനുഭവിക്കുന്ന മനുഷ്യർ മാത്രമേയുള്ളൂ. രണ്ടു പ്രളയകാലത്തെന്ന പോലെ കോവിഡിലും ആ മനസ്സ് കൂടുതൽ ഉദാരമാകുകയായിരുന്നു.
മരട് കാർഷിക മാർക്കറ്റിൽ പച്ചക്കറി വ്യാപാരം നടത്തുന്ന മൊയ്തു കടയിലേക്ക് വരുന്ന പഴങ്ങളിൽനിന്നും പച്ചക്കറികളിൽനിന്നും ഗണ്യമായ ഒരു ഭാഗം അർഹർക്ക് കൈമാറുകയാണ്. മരട് മാർക്കറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് മുൻ പ്രസിഡൻറായ മൊയ്തു ഭരണഘടന സംരക്ഷണ സമിതി മരട് യൂനിറ്റ് അധ്യക്ഷൻ കൂടിയാണ്. അരൂക്കുറ്റി പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ മുന്നൂറോളം വരുന്ന പച്ചക്കറി കിറ്റുകളാണ് മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബിെൻറ സഹകരണത്തോടെ വിതരണം ചെയ്തത്.
വാർഡ് അംഗങ്ങൾവഴി പഞ്ചായത്തിലെ രോഗികൾക്കായി പലചരക്ക് സാധനങ്ങൾ അടങ്ങുന്ന നൂറോളം കിറ്റുകളും വിതരണം നടത്തി. കുമ്പളം ഹൈവേയിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പഴവർഗങ്ങളും എത്തിക്കുന്നു.
അരൂക്കുറ്റിയിലെയും നെട്ടൂരിലെയും സന്നദ്ധ സംഘടനകൾ വഴി നാല് ടൺ കപ്പ മഹാമാരിക്കാലത്ത് നെട്ടൂർ, കുണ്ടന്നൂർ പ്രദേശങ്ങളിൽ നൽകി.
പരേതരായ വടുതല കുണ്ടയിൽ മക്കാറിെൻറയും കാരുവള്ളി ഹവ്വാ ഉമ്മയുടെയും അഞ്ചു മക്കളിൽ നാലാമത്തെയാളാണ് ഈ 48കാരൻ. നെട്ടൂർ വടക്കേപറമ്പിൽ പരേതരായ അബ്ദുൽ ഖാദറിെൻറയും കൊച്ചുപാത്തുമ്മയുടെയും മകൾ ഷെറിനാണ് ഭാര്യ. മക്കൾ: ഫിസിയോതെറപ്പി വിദ്യാർഥിനി ഹിബ ഫാത്തിമ, എസ്.എസ്.എൽ.സി വിദ്യാർഥിനി ഫാത്തിമ ഹബീബ, നാലാം ക്ലാസ് വിദ്യാർഥി ഹിഷാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.