തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്ന് കേരളം ലോക്ഡൗണിലേക്കും ട്രിപ്ൾ ലോക്ഡൗണിലേക്കും കടന്നതോടെ സംസ്ഥാന സർക്കാറിെൻറ വരുമാനത്തിൽ വൻ തിരിച്ചടി. സംസ്ഥാനത്തിെൻറ നികുതി, നികുതിയേതര വരുമാനത്തിൽ കഴിഞ്ഞവർഷം മേയ് അപേക്ഷിച്ച് 3000 കോടിയോളം രൂപയുടെ ഇടിവാണ് ഉണ്ടായത്. ജൂണിെല കണക്ക് പൂർത്തിയായിവരുകയാണ്.
മാർച്ചിൽ ദേശവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗൺ മേയ് പകുതിയോടെ ഇളവിലേക്ക് കടന്നപ്പോൾ, നിശ്ചലമായ സമ്പദ്വ്യവസ്ഥക്ക് ജീവൻ വരുമെന്നായിരുന്നു സർക്കാറിെൻറ കണക്കുകൂട്ടൽ. അത് പാേട തെറ്റിച്ച് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള തിരിച്ചുവരവിനൊപ്പം വൈറസ് ബാധ വർധിച്ചു. സമ്പർക്കവ്യാപനം സമൂഹവ്യാപനത്തിെൻറ വക്കിലെത്തിയപ്പോൾ നഗര, പട്ടണ, ഗ്രാമപ്രദേശങ്ങൾ ലോക്ഡൗണിനും ട്രിപ്ൾ ലോക്ഡൗണിനും കീഴിലാക്കി. സംസ്ഥാനത്തെ ചലനാത്മക വിപണികളിലൊന്നായ തിരുവനന്തപുരം കഴിഞ്ഞ ഒരാഴ്ച ട്രിപ്ൾ ലോക്ഡൗണിലായിരുന്നു. എറണാകുളത്തെ പ്രധാന മാർക്കറ്റുകളും നിശ്ചലമാണ്. സമാനസ്ഥിതിയാണ് കോഴിക്കോടും തൃശൂരും കോട്ടയത്തും.
നികുതി വരുമാനത്തിലാണ് സർക്കാറിന് വലിയ തിരിച്ചടി. 2020 മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ സംസ്ഥാനത്തിെൻറ നികുതി വരുമാനം 5206 കോടി രൂപ മാത്രമാണ്.2019 മാർച്ച് മുതൽ മേയ് വരെയുള്ള മൂന്ന് മാസക്കാലയളവിൽ 13,361 കോടി രൂപ ആയിരുന്ന സ്ഥാനത്താണ് ഇൗ ഇടിവ്. ഇടിവ് ധനവകുപ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. ഇത്രയധികം ഇടിവ് വകുപ്പും പ്രതീക്ഷിച്ചിരുന്നില്ല. ജൂണിൽ വീണ്ടും ലോക്ഡൗൺ ആയതോടെ ഇനിയും തിരിച്ചടിയുണ്ടാവുമെന്നാണ് ആശങ്ക. നികുതിയേതര വരുമാനം കഴിഞ്ഞവർഷം മേയിൽ 413 കോടി രൂപ ആയിരുന്നത് 2020 മേയിൽ തുച്ഛമായ 90 കോടി രൂപ മാത്രം. 2019 ഏപ്രിലിൽ 360 കോടിയായിരുന്നത് ഇൗ വർഷം ഏപ്രിലിൽ 222 കോടിയായി. 2019 മാർച്ചിൽ 1248 കോടി രൂപയായിരുന്നു നികുതിയേതര വരുമാനം ഇൗ വർഷം അതേമാസം 360 കോടി രൂപയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.