കല്ലടിക്കോട് കനാൽ തീര റോഡിനടുത്ത് കൂട്ടമായി എത്തിയ തെരുവ് നായ്ക്കൾ
വെള്ളമുണ്ട: പഞ്ചായത്തിലെ ടൗണുകളിലും പരിസരപ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമായതോടെ ജനം ഭീതിയിൽ. റോഡും ഒഴിഞ്ഞ കെട്ടിടങ്ങളും നായ്ക്കൾ കൈയടക്കിയിരിക്കുകയാണ്. പഞ്ചായത്ത് ആസ്ഥാനമായ എട്ടേനാൽ ടൗണിൽ മാത്രം നിരവധി നായ്ക്കളാണ് തമ്പടിച്ചിരിക്കുന്നത്. സമീപ പ്രദേശമായ ഒഴുക്കൻ മൂലയിലും പരിസരത്തുമായി നിരവധി പശുക്കളെ നായ്ക്കൾ ആക്രമിച്ച് പരിക്കേൽപിച്ചത് ദിവസങ്ങൾക്ക് മുമ്പാണ്.
വെള്ളമുണ്ട, പുളിഞ്ഞാൽ ഭാഗങ്ങളിലും നിരവധി പേർക്ക് തെരുവുനായുടെ കടിയേറ്റിരുന്നു. റോഡിലൂടെ നായ്ക്കൾ തലങ്ങുംവിലങ്ങും ഓടുന്നത് വാഹന യാത്രക്കാർക്കും ദുരിതമായി. എത്രയും പെട്ടെന്ന് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വീട്ടുമുറ്റത്തെ കൂട് തകർത്ത് കോഴികളെ കൊന്നുതിന്നുന്നതും വളർത്തു പ്രാവുകളെ കൊണ്ടുപോകുന്നതും പതിവായിട്ടുണ്ട്. കട്ടയാട് പ്രദേശത്തെ വിവിധ വീടുകളിൽ നിന്ന് നിരവധി കോഴികളെ കഴിഞ്ഞ ദിവസങ്ങളിൽ നായ്ക്കൾ കൊണ്ടുപോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.