മുതുമല കടുവാ സങ്കേതം ബൊക്കാപുരത്തെ ജി.ആർ.ജി സ്കൂൾ കോമ്പൗണ്ടിലെത്തിയ കാട്ടുകൊമ്പൻ

ഇത് നാട്ടുകാരുടെ സ്വന്തം 'റൊണാൾഡോ'

ഗൂഡല്ലൂർ: നാട്ടുകാരുമായി ഇണങ്ങിയതോടെ കാട്ടുകൊമ്പൻ നാട്ടിലെ നിത്യസന്ദർശകനാവുന്നു. മുതുമല കടുവാ സങ്കേതത്തിലെ ബൊക്കാപുരം ഭാഗത്താണ് കാട്ടുകൊമ്പെൻറ വിരുന്നുവരവ്. ഇതോടെ, ആനക്ക് നാട്ടുകാർ വിളിപ്പേരുമിട്ടു. റൊണാൾഡോ എന്നാണ് വിളിക്കുന്നത്.

വനത്തിൽവെച്ച് പരിക്കുകളോടെ അവശനായി കണ്ട കൊമ്പന് വനപാലകരും നാട്ടുകാരും രക്ഷകരും ശുശ്രൂഷകരുമായി. ജനങ്ങളുമായുള്ള സഹവാസമാണ് റൊണാൾഡോയെ റിസോർട്ടുകളിലും മറ്റുമെത്തിക്കുന്നത്. ഇവിടന്ന് നൽകുന്ന ഭക്ഷണ സാധനങ്ങളും വയറ്റിലാക്കി അനുസരണയോടെ കാടു കയറും. ആരെയും ഉപദ്രവിക്കാതെയായതോടെയാണ് വിളിപ്പേരും വീണത്.

ഇപ്പോൾ റൊണാൾഡോ ബൊക്കാപുരത്തെ നിത്യസന്ദർശകനാണ്. കഴിഞ്ഞ ദിവസം ജി.ആർ.ജി സ്കൂൾ കോമ്പൗണ്ടിൽ കയറിയ റൊണോൾഡോ ഏറെനേരം അവിടെ വിശ്രമിച്ചെങ്കിലും ഒന്നും നശിപ്പിക്കാതെയാണ് മടങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.