മാനന്തവാടി: പിലാക്കാവ് കുറ്റിമൂലയിൽ വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു. കുന്നത്ത് സുബ്രഹ്മണ്യെൻറ വീട്ടിൽ ചൊവ്വാഴ്ച ഉച്ചക്കുശേഷമാണ് മോഷണം നടന്നത്. എരുമത്തെരുവിൽ ഹോട്ടൽ നടത്തുന്ന സുബ്രഹ്മണ്യൻ രാത്രി എട്ടോടെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
അമ്പതിനായിരത്തോളം രൂപയും ആറു പവൻ സ്വർണവും മോഷണം പോയതായാണ് പരാതി. വീട്ടിൽ തന്നെയുണ്ടായിരുന്ന തൂമ്പ, കമ്പിപ്പാര എന്നിവ ഉപയോഗിച്ചാണ് വീട് കുത്തിത്തുറന്നത്. അടുക്കള ഭാഗത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്. മാനന്തവാടി എസ്.ഐ ബിജു ആൻറണിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധർ, ഫോറൻസിക് വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവയും സ്ഥലത്തെത്തി പരിശോധന നടത്തി. മാനന്തവാടി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.