മാനന്തവാടി: കോവിഡ് കാലത്ത് സർക്കാർ ജീവനക്കാർക്ക് ഏറെ ആശ്വാസമായി ആരംഭിച്ച കെ.എസ്.ആർ.ടി.സി ബോണ്ട് സർവിസിനെ യാത്രക്കാർ കൈയൊഴിയുന്നു. ഇതോടെ ബോണ്ട് സർവിസ് വെട്ടിച്ചുരുക്കാൻ തയാറെടുക്കുകയാണ് കെ.എസ്.ആർ.ടി.സി. മാനന്തവാടി ഡിപ്പോയിൽനിന്ന് കൽപറ്റയിലേക്ക് രണ്ടും പൂക്കോട് വെറ്ററിനറി കോളജിലേക്ക് ഒരു സർവിസുമാണ് നടത്തിവന്നിരുന്നത്.
ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് സർവിസ് നടത്തിയിരുന്നത്. മാനന്തവാടിയിൽനിന്ന് കൽപറ്റയിലേക്ക് 45 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാൽ, കോവിഡ്നിയന്ത്രണങ്ങൾ ഒഴിവായതോടെ കെ.എസ്.ആർ.ടി.സി ഓർഡിനറിയും സ്വകാര്യ ബസുകളും സർവിസ് ആരംഭിച്ചതോടെ ബോണ്ട് സർവിസിലെ സ്ഥിരം യാത്രക്കാർ യാത്ര ഈ ബസുകളിലേക്ക് മാറ്റി. ടിക്കറ്റ് നിരക്കിലെ വ്യത്യാസമാണ് സ്ഥിരം യാത്രക്കാരായ ഇവരെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചത്.
തുടക്കത്തിൽ പുതിയ ബസുകളാണ് ബോണ്ട് സർവിസ് നടത്തിയിരുന്നത്. ഇപ്പോൾ കാലപ്പഴക്കം ചെന്ന ബസുകളാണ് സർവിസ് നടത്തുന്നത്. ഇതും സ്ഥിരം യാത്രക്കാർ കൈയൊഴിയാൻ പ്രധാന കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.