മാനന്തവാടി/പുൽപള്ളി: ജില്ലയിലെ വ്യത്യസ്ത ഇടങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി.
പയ്യമ്പള്ളി താഴെ 54ല്‍ നടത്തിയ വാഹന പരിശോധനയില്‍ 500 ഗ്രാം കഞ്ചാവ് പിടികൂടി. ഓട്ടോ ഡ്രൈവര്‍ ഷാനമംഗലം തണിയാംപടം റിയാസ് (31) ആണ് പിടിയിലായത്. ഇയാളുടെ ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തു.
മാനന്തവാടി പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ പി. രാംജിത്ത്, സി.പി.ഒമാരായ ജാസിം ഫൈസല്‍, പി.കെ. അജീഷ്, ജിക്സണ്‍ ജെയിംസ്, ഹരീഷ്, അഫ്സല് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. പുൽപള്ളി പൊലീസ് ക്വാർട്ടേഴ്സിന് സമീപത്ത് വയോധികനെ കഞ്ചാവുമായി പിടികൂടി.
മീനംകൊല്ലി ആക്കൽ വീട്ടിൽ സോമൻ (60) ആണ് പിടിയിലായത്. ഇയാളിൽനിന്ന് 235 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പുൽപള്ളി സബ് ഇൻസ്പെക്ടർ പി.ജി. സാജന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുൽപള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനന്തകൃഷ്ണനും സംഘവും പെരിക്കല്ലൂർ കടവിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്ക് കരുതിയ 501 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. ഏച്ചോം മൂഴിയിൽ വീട്ടിൽ ജോബിന് ജേക്കബ് (22) ആണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.