മാനന്തവാടി: റേഷനരിയിൽ ചത്ത പാമ്പിെൻറ അവശിഷ്ടം കണ്ടെത്തി. വയനാട് തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ മുതിരേരി ജോസ്കവല കരിമത്തിൽ പണിയ കോളനിയിലെ ബിന്നിക്കാണ് അരി ലഭിച്ചത്. ഒക്ടോബർ 28നാണ് തിടങ്ങഴിയിലെ റേഷൻ കടയിൽനിന്ന് 50 കിലോ അരി രണ്ടു ചാക്കുകളിലായി ലഭിച്ചത്. ഇതിൽ ഒരു ചാക്കിലെ അരി കഴിഞ്ഞതിനുശേഷം രണ്ടാമത്തേതിലേത് രണ്ടുദിവസം ഉപയോഗിച്ചു. വെള്ളിയാഴ്ച അരി എടുത്തപ്പോഴാണ് പാമ്പിെൻറ അവശിഷ്ടം കിട്ടിയത്. സംഭവം അറിഞ്ഞതിനെ തുടർന്ന് സപ്ലൈ ഓഫിസ് ജീവനക്കാർ ബിന്നിയുടെ വീട്ടിലും റേഷൻ കടയിലും എത്തി തെളിവെടുപ്പ് നടത്തി.
റേഷൻ കടക്കാരന് ഇക്കാര്യത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. മില്ലിൽനിന്ന് അരി പാക്ക് ചെയ്തപ്പോൾ സംഭവിച്ചതായിരിക്കുമെന്നാണ് ഇവരുടെ വിലയിരുത്തൽ. സംഭവം സംബന്ധിച്ച് ജില്ല സപ്ലൈ ഓഫിസർക്ക് റിപ്പോർട്ട് നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ബിന്നിക്ക് പകരം അരി നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.