മാനന്തവാടി: സെമിത്തേരി അടിച്ചുതകർത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഒഴക്കോടി പൊന്നാറ്റിയിൽ ഡോണിഷ് ജോർജ് (33)നെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 15ന് രാത്രിയിലാണ് കണിയാരം കത്തീഡ്രൽ പള്ളിയുടെ സെമിത്തേരിയിലെ കല്ലറകളുടെ സ്ലാബുകളും കുരിശ്ശടികളും രൂപങ്ങളും തകർത്തത്.
തുടർന്ന് പൊലീസ് സ്ഥലത്ത് പതിഞ്ഞ കാൽപാദം കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്ന് ഇയാൾ മൊഴിനൽകിയിട്ടുണ്ട്.
മാനന്തവാടി പൊലീസ് ഇൻസ്പെക്ടർ എം.എം. അബ്ദുൽ കരീം, എസ്.ഐ ബിജു ആൻറണി, എ.എസ്.ഐ എം. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.