മാനന്തവാടി: ബലിപെരുന്നാൾ തലേന്ന് രാത്രി ബാര്‍ബര്‍ ഷോപ്പിലെത്തിയ യുവാവിനെ തൊണ്ടര്‍നാട് പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതായി പരാതി.
നിരവില്‍പുഴ സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ അരീക്കുഴി ഷക്കീർ പൊലീസ് സൂപ്രണ്ടിന് ഇതുസംബന്ധിച്ച് പരാതി നല്കി. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് വിവസ്ത്രനാക്കി പുലര്‍ച്ച വരെ മര്‍ദിച്ചതായാണ് പരാതി. വയറ് വേദന അനുഭവപ്പെട്ട ഷക്കീര്‍ മാനന്തവാടി ആശുപത്രിയില്‍ ചികിത്സ തേടി.
എന്നാല്‍ രാത്രി അനുവദനീയമായ സമയം കഴിഞ്ഞും ബാര്‍ബര്‍ ഷോപ്പിനടുത്ത് കണ്ടപ്പോള്‍ പേരും മേൽവിലാസവും പറയാന്‍ തയാറാവാത്തതിനാൽ സ്റ്റേഷനില്‍ എത്തിച്ച് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് കേസെടുക്കുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.