പ്രതീകാത്മക ചിത്രം

ലോട്ടറി തട്ടിപ്പ്: പ്രതികളെയും കൊണ്ട് 'വട്ടം കറങ്ങി' പൊലീസ്

വൈത്തിരി: ലോട്ടറി തട്ടിയെടുത്ത കേസിൽ പിടിയിലായ പ്രതികളെയും കൊണ്ട് വൈത്തിരി പൊലീസ് കറങ്ങിയത് ഒരുദിവസം. നാലിന് ഉച്ചക്കുശേഷം മൂന്നിനാണ് കേസുമായി ബന്ധപ്പെട്ട് നാലു പ്രതികൾ ആദ്യം പിടിയിലാകുന്നത്. സംഘത്തിലെ മൂന്നുപേരെക്കൂടി രാത്രിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികളുടെ വൈദ്യപരിശോധനയടക്കമുള്ള നടപടി ക്രമങ്ങൾ കഴിഞ്ഞ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കുന്നത് അർധരാത്രി ഒന്നരക്കും.നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ജയിലിനു പകരമുള്ള താൽക്കാലിക കോവിഡ് സെൻററിലെത്തുന്നത് പുലർച്ചെ മൂന്നോടെയാണ്.

എന്നാൽ, സാങ്കേതിക തടസ്സങ്ങൾ പറഞ്ഞു കോവിഡ് സെൻററിലെ ഉദ്യോഗസ്ഥർ പ്രതികളെ സ്വീകരിക്കാൻ തയാറായില്ല. മജിസ്ട്രേറ്റിെൻറ വാറൻറ് ഉത്തരവ് കാണിച്ചെങ്കിലും ഫലമുണ്ടായില്ല. ഉത്തരവിൽ അഞ്ചാം തീയതി എന്നാണ് പറഞ്ഞിട്ടുള്ളതെന്നും അതിനാൽ ആറു മണിക്കു ശേഷം മാത്രമേ പ്രവേശിപ്പിക്കാനാകൂ എന്നുമായിരുന്നു ജയിൽ അധികൃതരുടെ നിലപാട്.

പൊലീസുകാർ കേസിെൻറ ഗൗരവം ബോധ്യപ്പെടുത്തിയെങ്കിലും ജയിൽ ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ലത്രേ. ഇതുമൂലം പ്രതികളെയുംകൊണ്ട് പൊലീസ് വാഹനത്തിൽ റോഡരികിൽ മറ്റു സുരക്ഷകളൊന്നുമില്ലാതെ കഴിച്ചുകൂട്ടിയത് മൂന്നു മണിക്കൂറിലധികം. കടുത്ത സുരക്ഷ വീഴ്ചയുണ്ടായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തലേന്ന് രാവിലെ ജോലിക്കു കയറിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.