മഴയില്ലാത്തതിനാൽ കൃഷി തുടങ്ങാൻ കഴിയാത്ത പുൽപള്ളി കൊളവള്ളിയിലെ പാടശേഖരം

മഴക്കാലത്തും വെയിൽ, കാർഷികമേഖല വിയർക്കുന്നു

പുൽപള്ളി: മഴക്കാലമായിട്ടും വയനാട്ടിൽ മഴയില്ലാത്തത് കാർഷിക മേഖലയെ ദോഷകരമായി ബാധിച്ചുതുടങ്ങി. കുരുമുളക്, കാപ്പി, കവുങ്ങ്, നെല്ല് കർഷകരെല്ലാം ദുരിതത്തിലാണ്. എല്ലാ വർഷവും കർക്കിടകത്തിന് മുമ്പായി മികച്ച മഴ ലഭിക്കാറുണ്ടായിരുന്നു. ഇത്തവണ മഴ ലഭിക്കാത്തതിനാൽ കാർഷിക വിളകളുടെ ഉത്പാദനം കുറയും.

സംസ്ഥാനത്ത് വയനാട്ടിലാണ് ഇതുവരെ ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയിരിക്കുന്നത്, ഇതിൽ തന്നെ ഏറ്റവും മഴക്കുറവ് പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലാണ്. കർണാടക അതിർത്തിയോട് ചേർന്നുകിടക്കുന്ന കേരള അതിർത്തി പ്രദേശങ്ങളിൽ മഴയില്ലാത്തതിനാൽ കൃഷി പണികൾ മുടങ്ങിയിരിക്കുകയാണ്. കബനിയിലും നീരൊഴുക്ക് ശകതമായിട്ടില്ല.

എല്ലാ കാർഷിക വിളകളിലും കായ്പിടുത്തം ശക്തിപ്പെടുന്ന സമയമാണിത്. കുരുമുളക്, കാപ്പി തുടങ്ങിയ വിളകൾക്ക് മഴ അത്യാവശ്യമായി വേണ്ട കാലവുമാണിത്. എന്നാൽ മഴയില്ലാത്തത് ഇതിനെയെല്ലാം പ്രതികൂലമായി ബാധിച്ചുതുടങ്ങി. പലയിടങ്ങളിലും കായ്കൾ പൊഴിഞ്ഞു പോകാനും മറ്റുംകാരണമായിട്ടുണ്ട്. മഴക്കുറവ് മൂലം കാർഷിക മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - Fears of reduced agricultural production due to lack of rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.