മുദ്രപ്പത്രം കിട്ടാനില്ല; ജനം വലയുന്നു

മാനന്തവാടി: മുദ്രപ്പത്രം കിട്ടാത്തതിനാൽ ആവശ്യക്കാർ നെട്ടോട്ടത്തിൽ. മാനന്തവാടിയിൽ നിലവിലെ രണ്ടു സ്റ്റാമ്പ് വെണ്ടർമാർ ലൈസൻസ് പുതുക്കാത്തതാണ് മുദ്രപ്പത്രം ക്ഷാമം രൂക്ഷമാകാൻ കാരണം. കഴിഞ്ഞ ഒരാഴ്ചയോളമായി മാനന്തവാടിയിൽ മുദ്രപ്പത്രം കിട്ടാനില്ല. എഗ്രിമെന്‍റുകൾക്കും മറ്റും 200 രൂപയുടെ മുദ്രപ്പത്രമാണ് ആവശ്യം. പഞ്ചായത്തുകളിലും നഗരസഭയിലും പല ആവശ്യങ്ങൾക്കായി 200 രൂപയുടെ മുദ്രപ്പത്രം നിർബന്ധമാണ്. ഇത് കിട്ടാത്തതിനാൽ സാധാരണക്കാരുടെ ആവശ്യങ്ങളൊന്നും നടക്കാത്ത അവസ്ഥയാണ്. സർക്കാർ സർവിസിലെ താൽക്കാലിക ജീവനക്കാർ, ബാങ്കുകൾ, സ്ഥലം വിൽപന നടത്തി എഗ്രിമെന്‍റ് തയാറാക്കേണ്ടവർ, സ്ഥലം രജിസ്റ്റർ ചെയ്യേണ്ടവർ എന്നിവരെല്ലാം മുദ്രപ്പത്രം കിട്ടാത്തതിനാൽ ദുരിതത്തിലാണ്. ആവശ്യക്കാർ മുദ്രപ്പത്രത്തിനായി എത്തുമ്പോൾ സ്റ്റാമ്പ് വെണ്ടർ ഓഫിസ് പൂട്ടിയ നിലയിലാണ് കാണുന്നത്. താലൂക്ക് വെണ്ടറുടെയടുത്ത് ആവശ്യത്തിന് മുദ്രപ്പത്രം സ്റ്റോക്കില്ലാത്തതും ദുരിതം ഇരട്ടിയാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.