നാഗർകോവിൽ: കോറോണക്കാലത്ത് കോവിഡ് പരിശോധന നടത്തി അംഗീകൃത ലാബിന്റെ പേരിൽ വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി 32.76 കോടി രൂപയുടെ മോഷണം നടത്തിയ രണ്ട് ഡോക്ടർമാർക്കെതിരെ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കുഴിത്തുറയിലെ ഡോ. കിങ് ഡിജിറ്റൽ ലാബ് ഉടമകളായ ഡോ. ജയകുമാർ, ഡോ. എഡ്വിൻ കിങ്സ് രാജ് എന്നിവർക്കെതിരെയാണ് നാഗർകോവിൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവനുസരിച്ച് ജില്ലാ ക്രൈംബ്രാഞ്ച് കേസെടുത്തത്.
നാഗർകോവിൽ കെ.പി റോഡിലുള്ള വിവേക് ലാബിന്റെ ഉടമ ഡോ. ശ്രീനിവാസ കണ്ണൻ കോടതിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 1986 മുതൽ പ്രവർത്തിച്ചുവരുന്ന വിവേക് ലാബിന് കോറോണ പരിശോധനക്ക് അനുവാദം ലഭിച്ചു.
ഇതിനിടയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 13 ന് റോബിൻ നേശയ്യൻ എന്ന വ്യക്തി വിവേക് ലാബിൽ ഫോൺ ചെയ്ത് തന്റെ കോവിഡ് പരിശോധനാ ഫലം വാട്സ് ആപ്പ് ചെയ്ത് തരാൻ ആവശ്യപ്പെട്ടു. ഇതിനായി നൽകിയ രസീതിന്റെ നമ്പറിൽ സംശയം തോന്നിയ വിവേക് ലാബ് അധികൃതർ അന്വേഷണം നടത്തിയപ്പോഴാണ് വ്യാജമാണെന്ന് അറിഞ്ഞത്. ഇതിനായി വിവേക് ലാബിന്റെ ട്രേഡ് മാർക്ക് വ്യാജമായി ഉപയോഗിച്ചതായും മജിസ്ട്രേറ്റിന് നൽകിയ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.