നാലാഞ്ചിറ കൊലപാതകത്തിലെ പ്രതിയുടെ കാർ ബാലരാമപുരത്ത് കണ്ടെത്തിയ നിലയിൽ
ബാലരാമപുരം: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ കാർ ബാലരാമപുരം റെയിൽവേ സ്റ്റേഷന് സമീപത്തായി കണ്ടെത്തി. കഴിഞ്ഞദിവസമാണ് നാലാഞ്ചിറയിൽ വാടകക്ക് താമസിക്കുന്ന ഹസീനയെ ഭർത്താവ് സുരേഷ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ കാർ ഉപേക്ഷിച്ച സുരേഷിനെ ചിദംബരത്ത് റെയിൽവെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കാറിൽ അരമണിക്കൂറിനുള്ളിൽ ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയ സുരേഷ് ട്രെയിനിലാണ് തമിഴ്നാട്ടിലെത്തിയത്.
നാലാഞ്ചിറ പൊലീസ് സി.സി ടി.വി പരിശോധിച്ച് വരവേയാണ് കാർ കണ്ടെത്തിയത്. ലോക്ക് ചെയ്തിരുന്ന കാറിന്റെ ഡോർ തുറന്നാണ് പൊലീസും ഫോറൻസിക് പരിശോധന നടത്തിയത്. ഒരു കുപ്പി പെട്രോൾ വാഹനത്തിൽനിന്ന് ലഭിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് ഉപേക്ഷിക്കപ്പെട്ട ഇയാളുടെ ഫോൺ കിള്ളിപ്പാലത്തുനിന്ന് പൊലീസിന് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.