തെന്നൂരിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിൻ കൂട്ടത്തെ നാട്ടുകാർ ഓടിച്ചുവിടുന്നു

പാലോട്: വനാതിർത്തികളിലെ ജനവാസ മേഖലയിൽ കാട്ടുപോത്ത് കൂട്ടമിറങ്ങുന്നത് പതിവാകുന്നു. ബുധനാഴ്ച് പെരിങ്ങമ്മല, തെന്നൂർ, കൊച്ചുകരിക്കകം, മണ്ണാന്തല പ്രദേശങ്ങളിൽ ഇറങ്ങിയ കാട്ടുപോത്ത് കൂട്ടം ഭീതി പരത്തി. എട്ടോളം കാട്ടുപോത്തുകളാണ് നാട്ടിലിറങ്ങിയത്. ദിവസങ്ങൾക്ക് മുമ്പ് കൊച്ചടപ്പുപാറയിലും ചെല്ലഞ്ചിയിലും കല്ലുവരമ്പിലും കാട്ടുപോത്ത് കൂട്ടമെത്തിയിരുന്നു. അന്ന് നാല് കാട്ടുപോത്തുകളാണ് വനാതിർത്തികളിൽ ചുറ്റിത്തിരിഞ്ഞത്.

രാത്രികാല സഞ്ചാരങ്ങളിൽ ശ്രദ്ധ വേണമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പാലോട് ഫോറസ്റ്റ് റെയ്ഞ്ച് പരിധിയിൽ പാങ്ങോട്, പാലോട് വനാതിർത്തികളിലും വിതുര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും കാട്ടുപോത്തുകൾ കൂട്ടമായെത്തുന്നത് പതിവായതോടെ ജനങ്ങൾ ഭീതിയിലാണ് വീടിന് പുറത്തിറങ്ങുന്നത്.

കാരേറ്റ്-പാലോട് റോഡിൽ മൈലമൂട് കഴിഞ്ഞുള്ള വനപ്രദേശങ്ങൾ, വനാതിർത്തികളുമായി ചേർന്ന് കിടക്കുന്ന മറ്റ് റോഡുകൾ എന്നിവിടങ്ങളിലൂടെ സന്ധ്യ കഴിഞ്ഞ് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന് വനം അധികൃതർ അറിയിച്ചു.

Tags:    
News Summary - wild buffaloes spread fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.