വർക്കല: തീരദേശ ഗ്രാമമായ ചിറിയിൻകീഴിലെ അഴൂരിൽ നിന്ന് ജില്ലയിലെ പ്രമുഖ സി.പി.എം നേതാവായി വളർന്ന അഡ്വ.വി.ജോയി സംസ്ഥാന സമിതിയിലേക്ക്. രണ്ടുമാസം മുമ്പാണ് ജില്ല സെക്രേട്ടറിയറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. വർക്കല മണ്ഡലത്തിൽ 2016ൽ സ്ഥാനാർഥിയായി സീറ്റ് പിടിച്ചെടുത്ത് രണ്ടാമൂഴത്തിൽ ഭൂരിപക്ഷം വർധിപ്പിച്ച് നിലനിർത്തി. ഈ പോരാട്ടവീര്യം കൂടി പരിഗണിച്ചാണ് നേതൃനിരയിലേക്ക് ഉയന്നത്. ചെമ്പഴന്തി എസ്.എൻ കോളജിൽ യൂനിയൻ കൗൺസിലർ, കേരള സർവകലാശാല യൂനിയൻ എക്സിക്യൂട്ടീവ് അംഗം, സെനറ്റ് അംഗം, എസ്.എഫ്.ഐ ജില്ല പ്രസിഡന്റ്, ജില്ല സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡന്റായും സംഘടനാ പ്രവർത്തനത്തിൽ മികവു തെളിയിച്ചു. രണ്ടുതവണ അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും ജില്ല പഞ്ചായത്ത് അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഴൂർ, പെരുങ്ങുഴി സൗഹൃദത്തിൽ പരേതരായ വിജയൻെറയും ഇന്ദിരയുടെയും മകനാണ് അൻപത്തിനാലുകാരനായ വി. ജോയി. സുനിതയാണ് ഭാര്യ. ആര്യ, ആർഷ എന്നിവർ മക്കളാണ്. Tw 4 VKL 1 adv. V.joy MLA ഫോട്ടോ അഡ്വ.വി.ജോയി എം.എൽ.എ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.