തിരുവനന്തപുരം: ഭരണം ഉപയോഗിച്ച് സി.പി.എമ്മും കുപ്രചാരണങ്ങൾ നടത്തി ബി.ജെ.പിയും ദേവസ്വം ബോർഡിനെയും ക്ഷേത്രങ്ങളെയും ആചാരങ്ങളെയും തകർക്കാൻ ശ്രമിക്കുന്നെന്ന് കെ.പി.സി.സി വൈസ്പ്രസിഡൻറും തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് ഫ്രണ്ട് രക്ഷാധികാരിയുമായ അഡ്വ. ടി. ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചു. ബി.ജെ.പി അധികാരത്തിൽ വന്നാൽ ദേവസ്വം ബോർഡിനെ പിരിച്ചുവിട്ട് ഭക്തജനങ്ങളെ ഏൽപ്പിക്കുമെന്ന കെ. സുരേന്ദ്രൻെറ പ്രസ്താവന വസ്തുതകൾ വിലയിരുത്താതെയാണ്. 1252 ക്ഷേത്രങ്ങളുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സ്വയം പര്യാപ്തമായ ക്ഷേത്രങ്ങൾ 58 എണ്ണം മാത്രമാണ്. ഈ സ്വയംപര്യാപ്തമായ ക്ഷേത്രങ്ങളിലെ വരുമാനംകൊണ്ടാണ് ബാക്കിയുള്ള 1200 ൽപരം ക്ഷേത്രങ്ങളിൽ അന്തിത്തിരി കത്തിക്കുന്നതും ക്ഷേത്രങ്ങളിലെ നിത്യനിദാനച്ചടങ്ങുകൾ നടത്തുന്നതും. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ 408 ക്ഷേത്രങ്ങളിൽ സ്വയം പര്യാപ്തമായത് ആെറണ്ണം മാത്രമാണ്. ഇവിടെ 2500 ജീവനക്കാരും 1500 പെൻഷൻകാരുമാണുള്ളത്. 400 ക്ഷേത്രങ്ങൾ നിലനിൽക്കുന്നത് സ്വയംപര്യാപ്തമായ ക്ഷേത്രങ്ങൾ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.