തിരുവനന്തപുരം: ബാബരി മസ്ജിദ് തകർത്ത കുറ്റവാളികൾ ശിക്ഷ അർഹിക്കുന്നെന്നും അവർക്ക് പരമാവധി ശിക്ഷ വാങ്ങിനൽകാൻ അന്വേഷണ ഏജൻസിയായ സി.ബി.െഎക്കും കേന്ദ്ര സർക്കാറിനും ഉത്തരവാദിത്തമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൾ ശിക്ഷിക്കപ്പെടാതിരിക്കുന്നത് ദൗർഭാഗ്യകരമാണ്. കടുത്ത നിയമലംഘനമെന്ന് സുപ്രീംകോടതി തന്നെ വിശേഷിപ്പിച്ച സംഭവമാണ് ബാബരി ധ്വംസനം. കേവലം ഒരു പള്ളി പൊളിക്കലല്ല. ഗാന്ധി വധം പോലെ രാജ്യത്തെ അഗാധമായി മുറിവേൽപിച്ച, താരതമ്യമില്ലാത്ത കുറ്റകൃത്യമാണത്. മസ്ജിദ് പൊളിച്ച ഘട്ടത്തിൽ കോൺഗ്രസിനൊപ്പം മുസ്ലിം ലീഗ് നാല് മന്ത്രിസ്ഥാനവും കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.