കൊല്ലം: കെ.പി.സി.സി പുനഃസംഘടനയിലൂടെ ജംബോ കമ്മിറ്റി വന്നിട്ടും അർഹരായവരെയും ദലിത് - ആദിവാസി വിഭാഗങ്ങളെയും പുറത്താക്കുന്ന സമീപനമാണ് കോൺഗ്രസ് നേതൃത്വം കൈക്കൊണ്ടതെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറും കെ.പി.സി.സി മുൻ എക്സിക്യൂട്ടിവ് അംഗവുമായ പി. രാമഭദ്രൻ. ജാതി- മത സമവാക്യങ്ങളും പ്രാതിനിധ്യ സന്തുലനവും പാലിക്കപ്പെടുന്നതിനു പകരം പാർശ്വവർത്തിേപ്രമവും ഗ്രൂപ് താൽപര്യങ്ങളും മാനദണ്ഡമായതുകൊണ്ടാണ് അർഹരായവർ പുറന്തള്ളപ്പെട്ടത്. 225 പേരെങ്കിലും നിലവിൽ കെ.പി.സി.സി എക്സിക്യൂട്ടിവിൽ ഉണ്ടാകും. ഇത്രയേറെ ആളുകളെ എടുത്തിട്ടും പട്ടികജാതി - പട്ടികവർഗ വിഭാഗത്തിലെ ജനപിന്തുണയുള്ള നേതാക്കളെ പാടെ ഒഴിവാക്കി. ഇതിനെതിരെ കൊടിക്കുന്നിൽ സുരേഷ് എം.പി സോണിയാ ഗാന്ധിക്ക് കത്ത് നൽകിയത് തൻെറ പാർശ്വവർത്തികളെ തിരുകിക്കയറ്റുന്നതിനാണ്. ഏഴുതവണ എം.പിയും കേന്ദ്രമന്ത്രിയുമായ അദ്ദേഹം ദലിതർക്കുവേണ്ടി എന്തുചെയ്തുവെന്ന് വെളിപ്പെടുത്തണം. വനിതകൾക്കും ആനുപാതികമായ പ്രാതിനിധ്യം നൽകുന്നതിൽ ഗുരുതര വീഴ്ചവന്നിട്ടുണ്ട്. ഈ അവസ്ഥക്ക് മാറ്റമുണ്ടായില്ലെങ്കിൽ കോൺഗ്രസ് വൻനാശത്തിലേക്ക് പതിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.