ടൈപിസ്റ്റ് ഉദ്യോഗാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: കമ്പ്യൂട്ടര്‍വത്കരിച്ച വകുപ്പുകളിലെ ടൈപിസ്റ്റ് തസ്തിക പുനർവിന്യസിക്കാനുള്ള സർക്കാർതീരുമാനം ഭാവി അനിശ്ചിതത്വത്തിലാക്കുമെന്ന് ഉദ്യോഗാർഥികൾ. സംസ്ഥാനത്തെ കമേഴ്സ്യല്‍ ഇൻസ്റ്റിറ്റ്യൂട്ട്, എച്ച്.എസ്.സി, പോളിടെക്നിക് എന്നിവിടങ്ങളിൽനിന്ന് പതിനായിരക്കണക്കിന് ആളുകളാണ് പഠിച്ചിറങ്ങുന്നത്. സര്‍ക്കാര്‍സംവിധാനത്തില്‍ ടൈപിസ്റ്റ് തസ്തികയുടെ പേര്‌ കമ്പ്യൂട്ടര്‍ അസിസ്റ്റൻറ് എന്ന്‌ മാറ്റാനുള്ള 10ാം ശമ്പള കമീഷന്‍ ശിപാര്‍ശ ഇതുവരെ നടപ്പാക്കിയിട്ടില്ല. പരിഷ്കരിച്ച സിലബസ്‌ പ്രകാരം കമ്പ്യൂട്ടര്‍ പരിജ്ഞാനം നേടിയ ഉദ്യോഗാർഥികളാണ് ഇവിടങ്ങളില്‍നിന്ന് പഠിച്ചിറങ്ങുന്നത്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.