സ്കൂൾ നവീകരണം: വിജിലൻസ് അന്വേഷണം വേണം -യൂത്ത് കോൺഗ്രസ് ബാലരാമപുരം: ബാലരാമപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കവാടവും മതിലും നിർമിച്ചതിൽ അഴിമതിയുണ്ടെന്ന് യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അഫ്‌സൽ ബാലരാമപുരം ആരോപിച്ചു. റോഡ് നിർമാണത്തിന് ഹൈവേ അതോറിറ്റി മാസങ്ങൾക്ക് മുമ്പ് സ്കൂളിൻെറ മുൻഭാഗത്തെ മതിൽ പൊളിക്കുകയും അവർതന്നെ താൽക്കാലിക മതിൽ നിർമിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, ചുറ്റുമതിൽ നിർമിക്കുന്നതിന് ജില്ല പഞ്ചായത്ത് 18 ലക്ഷത്തോളം രൂപ വകയിരുത്തി. സ്കൂളിന് മുന്നിലെ കവാടം നിർമിച്ചതും ചെറിയ അറ്റകുറ്റപ്പണി നടത്തിയതുമൊഴിച്ചാൽ പല ഭാഗത്തെയും ചുറ്റുമതിൽ നിർമിച്ചിട്ടില്ല. ഹൈവേ അതോറിറ്റി നിർമിച്ച മുൻഭാഗത്തെ മതിലിന് മതിയായ ഉയരമോ സുരക്ഷയോ ഇല്ല. ഇതിനായി വകയിരുത്തിയ 18 ലക്ഷം രൂപയുടെ നിർമാണത്തിൽ അഴിമതി നടന്നെന്ന് വ്യക്തമാണ്. ആധുനിക ശുചിമുറിക്കായി അഞ്ചുലക്ഷം രൂപ നീക്കിവെച്ചിരുന്നു. എന്നാൽ, പഴയ ശുചിമുറി നവീകരിച്ചതല്ലാതെ ഇ-ടോയ്‌ലറ്റ് നിർമിച്ചില്ല. നിർമാണ പ്രവൃത്തികൾ സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്നും അഫ്സൽ പഞ്ചായത്ത് ഡയറക്ടർക്ക് നൽകിയ പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.