എട്ടുവയസ്സുകാരിക്ക് കണ്ടെയ്ൻമൻെറ് സോണിൽ നിന്നെത്തിയ മുത്തശ്ശിയിൽനിന്ന് കോവിഡ് തിരുവനന്തപുരം: പോസിറ്റിവായ ആൾ സന്ദർശിച്ച കടയിൽ പലവട്ടം സന്ദർശനം നടത്തിയത് മുതൽ സമൂഹവ്യാപനം നടന്ന മേഖലയിൽ മീൻവിൽപന നടത്തിയ അമ്പതുകാരിക്ക് വരെ കോവിഡ്. തലസ്ഥാനത്തെ ഉറവിടമറിയാത്ത 218 കേസുകളുടെ സൂക്ഷ്മപരിശോധനയിലാണ് വൈറസ് വ്യാപനത്തിൻെറ വ്യത്യസ്ത വഴികൾ കണ്ടെത്തിയത്. ഉറവിടമറിയാത്ത അധികം കേസുകളും വിരൽചൂണ്ടുന്നത് കോവിഡ് ക്ലസ്റ്ററുകളിലേക്കാണ്. 78 കേസുകളുടെ ഉറവിടം നേരിേട്ടാ അല്ലാതെയോ കോവിഡ് ക്ലസ്റ്ററുകളുമായി ബന്ധപ്പെടുന്നുവെന്നാണ് ആരോഗ്യവകുപ്പിൻെറ വിലയിരുത്തൽ. 17 കേസുകൾ കോവിഡ് രോഗിയുമായുള്ള സമ്പർക്കം മൂലമാണെന്ന് പിന്നീട് കണ്ടെത്തി. കെണ്ടയ്ൻമൻെറ് സോണിലെ താമസക്കാരിയായ മുത്തശ്ശി സന്ദർശിച്ചതാണ് വീടിന് പുറത്തിറങ്ങാത്ത എട്ടുവയസ്സുകാരിയിലെ രോഗബാധക്ക് കാരണം. പാൽ വാങ്ങാനല്ലാതെ മറ്റെവിടെയും പോകാത്ത 62 കാരൻെറ ഉറവിടമന്വേഷിച്ചപ്പോൾ കണ്ടെത്തിയത് ഇയാൾ സന്ദർശിച്ച പാൽബൂത്തിൽ രോഗബാധിതനായയാൾ എത്തിയിരുന്നുവെന്നതാണ്. ക്ലസ്റ്റർ മേഖലയിലേക്കും സാമൂഹവ്യാപനം നടന്ന സ്ഥലങ്ങളിലേക്കും സ്ഥിരമായി ഒാട്ടം പോയ ഒാേട്ടാ ഡ്രൈവർമാർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. പ്രാഥമികസമ്പർക്കം മാത്രമല്ല, വിദൂര സമ്പർക്കവും കോവിഡിന് കാരണമാകാമെന്നതിന് അടിവരയിടുന്ന മൂന്ന് കേസുകൾ തലസ്ഥാനജില്ലയിലുണ്ട്. സാധാരണ പ്രാഥമിക സമ്പർക്കക്കാരിൽ മാത്രമാണ് ജാഗ്രത പുലർത്തുന്നത്. തലസ്ഥാനത്ത് ജൂലൈയിൽ റിപ്പോർട്ട് ചെയ്ത മൊത്തം കേസുകളുമായി താരതമ്യം ചെയ്യുേമ്പാൾ ഉറവിടമറിയാത്തവ 5.50 ശതമാനമാണ്. 3961 ആകെ കേസുകളിൽ 225 പേരാണ് വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയത്. ഇതിൽ 4736 പേർക്കാണ് സമ്പർക്കപ്പകർച്ച സ്ഥിരീകരിച്ചത്. ശേഷിക്കുന്ന 218 പേരാണ് ഉറവിടമറിയാത്തവരായി ഉണ്ടായിരുന്നത്. 35 ഡോക്ടർമാർ, 35 നഴ്സുമാർ തലസ്ഥാനത്ത് 35 ഡോക്ടർമാർക്കും 35 നഴ്സുമാർക്കുമടക്കം 134 ആരോഗ്യപ്രവർത്തകർക്കാണ് ജൂലൈയിൽ കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പാരാമെഡിക്കൽ സ്റ്റാഫുകളും മൂന്ന് ആശപ്രവർത്തകരും അഞ്ച് ഹെൽത്ത് ഇൻസ്പെക്ടർമാരും 12 ഒാഫിസ് ജീവനക്കാരും രോഗബാധിതരിൽ ഉൾപ്പെടുന്നു. ശേഷിക്കുന്ന എണ്ണം മറ്റ് വിഭാഗങ്ങളിലെ ജീവനക്കാരാണ്. അഞ്ച് പേർക്ക് ലക്ഷണങ്ങളില്ലാതെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.