തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ സ്കൂളുകളും കോളജുകളും അടഞ്ഞുകിടന്നതോടെ ഉപജീവനം വഴിമുട്ടി ആയിരക്കണക്കിന് െഗസ്റ്റ് അധ്യാപകർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാതെ െഗസ്റ്റ് അധ്യാപകരെ നിയമിക്കേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും തീരുമാനമെടുത്തതോടെയാണ് ഇവരുടെ വരുമാനമാർഗം അടഞ്ഞത്. സ്കൂൾ വിദ്യാർഥികൾക്ക് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ഒാൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നുണ്ട്. വിദ്യാർഥികൾക്ക് സംശയനിവാരണവും ആവശ്യമായ മാർഗനിർദേശവും ബന്ധപ്പെട്ട സ്കൂളിലെ അധ്യാപകർ നൽകണം. പല സ്കൂളുകളിലും ആവശ്യത്തിന് അധ്യാപകരില്ലാത്തതിനാൽ െഗസ്റ്റ് അധ്യാപകരെ നിയോഗിച്ചാണ് അധ്യയനം നടത്തിയിരുന്നത്. െഗസ്റ്റ് അധ്യാപകരെ നിയമിക്കാൻ അനുമതിയില്ലാത്തതിനാൽ വിദ്യാർഥികളുടെ ഒാൺലൈൻ ക്ലാസിൻെറ തുടർപ്രവർത്തനങ്ങൾ ഫലപ്രദമായി നടക്കുന്നില്ല. മതിയായ അധ്യാപകരില്ലാത്തതാണ് സർക്കാർ സ്കൂളുകളെ വലയ്ക്കുന്നത്. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളജുകളിൽ നാലായിരത്തോളം െഗസ്റ്റ് അധ്യാപകരാണ് ജോലി ചെയ്തിരുന്നത്. കോളജുകൾ തുറക്കാത്ത സാഹചര്യത്തിൽ െഗസ്റ്റ് അധ്യാപകരെ നിയമിച്ച് സാമ്പത്തിക ബാധ്യത വരുത്തേണ്ടതില്ലെന്ന നിലപാടിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ അധ്യയന വർഷത്തെ വേതനം വരെ അധ്യാപകർക്ക് നൽകിയിട്ടുമില്ല. പ്രതിമാസം 35,000 രൂപ വരെ ലഭിച്ചിരുന്ന അധ്യാപകരാണിപ്പോൾ ജോലിയും വേതനവുമില്ലാത്തവരായി മാറിയത്. കോളജുകളിലെ െഗസ്റ്റ് അധ്യാപകരിൽ ഒേട്ടറെപേർ നെറ്റ്/ ജെ.ആർ.എഫ്, എം.ഫിൽ, പിഎച്ച്.ഡി യോഗ്യതയുള്ളവരാണ്. 22 വിഷയങ്ങളിൽ േകാളജ് അധ്യാപക നിയമനത്തിനായി കഴിഞ്ഞ ജനുവരിയിൽ പി.എസ്.സി അപേക്ഷ ക്ഷണിച്ചിരുന്നു. പിന്നാലെ കോളജ് അധ്യാപകരുടെ ജോലി ഭാരം വർധിപ്പിച്ചും പി.ജി അധ്യാപനത്തിനുള്ള വെയ്റ്റേജ് എടുത്തുകളഞ്ഞും സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതോടെ സർക്കാർ കോളജുകളിൽ അധ്യാപകർ അധികമാകുന്ന അവസ്ഥയാണ്. ഇത് പി.എസ്.സി വഴി നിയമനം കാത്തിരിക്കുന്നവർക്ക് തിരിച്ചടിയായി. കോളജുകളിൽ ഒാൺലൈൻ ക്ലാസ് നടത്തിപ്പിന് െഗസ്റ്റ് അധ്യാപക നിയമനത്തിന് അനുമതിയുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.