'ജാമിഅ: ജുഡീഷ്യൽ അന്വേഷണം വേണം'

തിരുവനന്തപുരം: ഡൽഹി ജാമിഅ മില്ലിയ്യയിൽ പൗരത്വ പ്രക്ഷോഭകരായ വിദ്യാർഥിനികളുൾപ്പെടെയുള്ളവർക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പൊലീസുകാർക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മൻെറ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ്. എൻ.എഫ്.െഎ.ഡബ്ല്യു പുറത്തുവിട്ട വസ്തുതാന്വേഷണ റിപ്പോർട്ടിൽ അതിക്രമത്തിനിരയായി രോഗങ്ങൾ വേട്ടയാടുന്നവരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണുള്ളത്. സ്ത്രീകൾക്കെതിരെ ക്രൂരമായ അതിക്രമം നടത്തിയവർക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാൻപോലും തയാറായിട്ടില്ല. സംഘ്പരിവാറിൻെറ സ്ത്രീവിരുദ്ധതക്കും ജനാധിപത്യ ഹിംസക്കുമെതിരെ ജാഗ്രത്തായിരിക്കുകയും വീണ്ടും സമരരംഗത്തിറങ്ങുകയും വേണം. സി.എ.എ വിരുദ്ധ സമരങ്ങളിലെ സ്ത്രീമുന്നേറ്റത്തെ തളർത്താനും ഭീഷണിപ്പെടുത്താനും സംഘ് പരിവാറിന് സാധ്യമല്ലെന്നും അവർ പ്രസ്താവനയിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.