ആഷിഫിനും അവിനാഷിനും സമ്മാനം (ചിത്രം)പത്തനാപുരം: കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളായ ഇടത്തറ മുഹമ്മദൻസ് സര്‍ക്കാര്‍ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ ആഷിഫിനും അവിനാഷ് കൃഷ്ണക്കും അനുമോദനപത്രിക നല്‍കി. കോവിഡ് കാലത്ത് പത്തനാപുരം എക്സൈസ് റേഞ്ച് ഓഫിസിലേക്ക് ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ മെഷീന്‍ നിർമിച്ച് നൽകിയാണ് ഇരുവരും താരങ്ങളായത്. കഴിഞ്ഞദിവസം വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് എക്സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജിന് യന്ത്രം കൈമാറിയത്. ഇടത്തറ സ്കൂളിന് നേരത്തേ ഇവര്‍ ഉപകരണം നിർമിച്ചുനൽകിയിരുന്നു. ബുധനാഴ്ച രാവിലെ അസി.കമീഷണർ ബി. സുരേഷ് വിദ്യാർഥികളുടെ വീട്ടിലെത്തി പത്രിക കൈമാറി. സ്കൂൾ പ്രിൻസിപ്പൽ ജോസഫ് ജോർജ്, എൻ.എസ്.എസ് പ്രോഗ്രാം കോഒാഡിനേറ്റർ ബാബുരാജ് എന്നിവരുടെ മേൽനോട്ടത്തിലാണ് യന്ത്രം നിർമിച്ചത്.സാമൂഹിക അകലമില്ല; രണ്ട് ബാങ്കുകൾക്ക് പിഴയിട്ടു ഓയൂർ: സാമൂഹിക അകലമില്ലാത്തതിനാൽ ഓയൂരിലെ രണ്ട് ബാങ്കുകൾക്കെതിരെ പൊലീസ് കേസെടുത്തു. ഓയൂർ ജങ്ഷനിലുള്ള ഫെഡറൽ ബാങ്ക്, കാനറ ബാങ്ക് എന്നിവക്ക് 2000 രൂപ വീതമാണ് പിഴയിട്ടത്. ചൊവ്വാഴ്ച ബാങ്കുകൾക്ക് നോട്ടീസ് നൽകിയിരുന്നു. ബുധനാഴ്ചയും സാമൂഹിക അകലമില്ലാതെ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. തുടർന്നായിരുന്നു നടപടി. ബാങ്കിന് മുന്നിൽ പന്തലിട്ടശേഷം സാമൂഹിക അകലം പാലിച്ച് കസേരകൾ ഇടണമെന്നാണ് പൊലീസ് നിർദേശിച്ചത്. എന്നാൽ, ഇത് പാലിക്കാതെ വന്നാൽ ബാങ്ക് അടപ്പിക്കുന്നതരത്തിൽ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് എസ്.ഐ ബാബുരാജ് പറഞ്ഞു. അക്ഷയകേന്ദ്രത്തിൽ തിരക്ക്; പൊലീസ് പൂട്ടിച്ചുഓയൂർ: ജനത്തിരക്ക് കാരണം അക്ഷയകേന്ദ്രം പൊലീസ് പൂട്ടിച്ചു. വെളിനല്ലൂർ പഞ്ചായത്തിൽ റെഡ് സോണിൽ ഉൾപ്പെടുന്ന ഓയൂർ ജങ്ഷനിലെ അക്ഷയകേന്ദ്രമാണ് ജനത്തിരക്ക് കാരണം ബുധനാഴ്ച ഉച്ചക്ക് 12 ഓടെ അടപ്പിച്ചത്. പ്ലസ് വൺ, ഡിഗ്രി പ്രവേശനത്തിനായും ലൈഫ് മിഷൻ പദ്ധതിയുടെ അപേക്ഷകൾ നൽകുന്നതിനും മറ്റുമായി നിരവധി പേരാണ് എത്തിയിരുന്നത്. സ്ഥാപനത്തിനുള്ളിൽ നിശ്ചിത അകലം പാലിച്ചിരുന്നെങ്കിലും പുറത്ത് ജനം കൂട്ടംകൂടിയതിനെതുടർന്നാണ് നടപടി.വാഷിങ് മെഷീൻ നൽകി അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിൻെറ ആഭിമുഖ്യത്തിൽ ഭാരതീപുരം ഓയിൽപാം എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിന് വാഷിങ് മെഷീൻ നൽകി. ഏരൂർ അഗ്രികൾച്ചറൽ ഇംപ്രൂവ്മൻെറ് സഹകരണസംഘം വാങ്ങിയ വാഷിങ് മെഷീൻ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുഷാ ഷിബുവിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.