കണ്ടെയ്‌മൻെറ് സോൺ നിർണയത്തിൽ അടിമുടി മാറ്റം തിരുവനന്തപുരം: കണ്ടെയ്‌മൻെറ് സോൺ നിർണയത്തിൽ അടിമുടി മാറ്റവുമായി സർക്കാർ. കൗൺസിലർമാരടക്കം വ്യാപക പരാതി ഉന്നയിച്ചതിനു പിന്നാലെയാണ് തീരുമാനം. നിലവിൽ കണ്ടെയ്ൻമൻെറ് സോണുകൾ നിശ്ചയിക്കുന്നത് വാർഡോ ഡിവിഷനോ അടിസ്ഥാനപ്പെടുത്തിയാണ്. എന്നാൽ, ഇനി പൂർണമായി വാർഡുകൾ കണ്ടെയ്ൻമൻെറ് സോണുകളാക്കില്ല. രോഗികൾ കൂടുതലുള്ള പ്രദേശങ്ങൾ അടിസ്ഥാനപ്പെടുത്തിയായിരിക്കും സോണുകൾ നിശ്ചയിക്കുക. പോസിറ്റിവായ ആളുടെ പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകൾ കണ്ടെത്തിയാൽ അവർ താമസിക്കുന്ന സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തി, ആ പ്രദേശം ഒരു കണ്ടെയ്ൻമൻെറ് മേഖലയാക്കും. വാർഡിനു പകരം വാർഡിൻെറ ഭാഗത്താണ് ആളുകളുള്ളതെങ്കിൽ ആ പ്രദേശമായിരിക്കും കണ്ടെയ്ൻമൻെറ് സോൺ. ഇതിനായി കൃത്യമായ മാപ് തയാറാക്കും. അതിൻെറ അടിസ്ഥാനത്തിലായിരിക്കും സോൺ പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.