blurb രോഗബാധിതരെ ആശുപത്രിയിലേക്ക് മാറ്റുന്നതിൽ കാലതാമസമുണ്ടാകുെന്നന്ന് പരാതി കടയ്ക്കൽ: ഉറവിടം അറിയാത്തതും സമ്പർക്കത്തിലൂടെയുള്ളതുമായ കോവിഡ് രോഗികളുടെ വർധന മലയോരമേഖലയെ ആശങ്കയിലാക്കുന്നു. ചിതറയിെലയും കുമ്മിളിെലയും ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ ഇത്തരത്തിലുള്ള രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മേഖലയിലെ പഞ്ചായത്തുകളെല്ലാം ക്രിട്ടിക്കൽ കണ്ടെയ്ൻമൻെറ് സോണിലേക്ക് മാറി. മേഖലയിൽ എട്ടുപേർക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. രോഗികൾ ഏറെയുള്ള ഇട്ടിവയിൽ നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മേളയ്ക്കാട് നേരേത്ത രോഗം സ്ഥിരീകരിച്ച മത്സ്യവ്യാപാരിയുടെ രണ്ട് കുടുംബാംഗങ്ങൾ, വയലായിലെ പൊതുപ്രവർത്തകൻെറ ഭാര്യ, ത്രാങ്ങോട് സ്വദേശിയായ വിദ്യാർഥി എന്നിവർ ഇതിൽെപടുന്നു. കുമ്മിളിൽ രണ്ടുപേർക്കും കടയ്ക്കലിലും ചിതറയിലും ഓരോരുത്തർക്കുമാണ് രോഗം കണ്ടെത്തിയത്. മടത്തറ പ്രാഥമികാരോഗ്യകേന്ദ്രത്തിലും നിലമേലിലെ കോവിഡ് സൻെററിലുമായി ശനിയാഴ്ച നൂറോളം പേർക്ക് പരിശോധന നടത്തി. രോഗബാധിതരെ ആശുപത്രിയിലേക്ക് മാറ്റുന്നതിൽ കാലതാമസമുണ്ടാകുന്നുവെന്ന പരാതി വ്യാപകമാണ്. മേഖലയിലെ പഞ്ചായത്തുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമൻെറ് സോണായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. അവശ്യവിഭാഗത്തിലുള്ള കടകളുടെ സമയം രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒരു മണി വരെയാക്കി. രോഗികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇട്ടിവ പഞ്ചായത്തിൽ മുല്ലക്കര രത്നാകരൻ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിനേശ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ......must...... പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് കിടക്കകൾ നൽകി കടയ്ക്കൽ: കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഐരക്കുഴി മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ തുടങ്ങുന്ന കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്ക് സഹായ പ്രവാഹം. വ്യക്തികളും സംഘടനകളും സഹായങ്ങളുമായെത്തി. കടയ്ക്കൽ പട്ടണത്തിലെ വ്യാപാരികളായ കെ.എം സ്റ്റോർ ഉടമ അബ്ദുല്ലയും ബിസ്മില്ലാ ജ്വല്ലറി ഉടമ സാലി മരയ്ക്കാരും ചേർന്ന് ഒരു ലക്ഷം രൂപ െചലവഴിച്ച് 125 കിടക്കകളും അനുബന്ധ സാധനങ്ങളും വാങ്ങി നൽകി. കിടക്കകൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. ബിജു ഏറ്റുവാങ്ങി. ചിതറ കെ.പി. കരുണാകരൻ ഫൗണ്ടേഷൻ കടയ്ക്കൽ, ചിതറ പഞ്ചായത്തുകളിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് രണ്ട് വാഷിങ് മെഷീനുകൾ വാങ്ങി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ പേരിൽ നിന്ന് സഹായ വാഗ്ദാനമുണ്ടെന്ന് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.