തിരുവനന്തപുരം: കട കുത്തിത്തുറന്ന് പ്രാവുകളെ മോഷ്ടിക്കാൻ ശ്രമിച്ച യുവാക്കളെ പൊലീസ് പിടികൂടി. കൊടുങ്ങാനൂർ വെള്ളക്കടവ് സ്വദേശി വിബിൻ (22), ജഗതി സ്വദേശി രാഹുൽ (21) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. ശാസ്തമംഗലം മരുതംകുഴിപാലത്തിന് സമീപത്തെ പെറ്റ് ഷോപ്പ് വിബിനും രാഹുലും ചേർന്ന് കുത്തിത്തുറന്ന ശേഷം കടയിലുണ്ടായിരുന്ന ആറു പ്രാവുകളെ തട്ടിയെടുക്കുകയായിരുന്നു. മോഷണശേഷം ഇരുവരും ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കെവ പൊലീസ് സംഘം എത്തി. വിബിൻ ഓടി രക്ഷപ്പെട്ടു. രാഹുലിനെ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ണവിവരം പുറത്തായത്. തുടർന്ന് ശനിയാഴ്ച രാവിലെയോടെ വിബിനെയും രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിബിൻ നേരേത്ത കഞ്ചാവ് കേസിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.