(ചിത്രം) കുന്നിക്കോട്: . പട്ടാഴി തെക്കേത്തേരി മുതിരപ്പാറ രഞ്ജിത്ത് ഭവനിൽ ദേവദാസനാണ് (60) കുത്തേറ്റത്. മകൻ അനന്ദുവിനെ (27) കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു . വ്യാഴാഴ്ച വൈകീട്ടോടെ പട്ടാഴിയിലായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ അനന്ദു പിതാവുമായി തര്‍ക്കമുണ്ടായി. ടൈല്‍ കൊണ്ട് ദേവദാസൻ അനന്ദുവിനെ അടിക്കുകയായിരുന്നു. തുടർന്ന് തറയില്‍ വീണ് പൊട്ടിയ ടൈലിൻെറ മൂര്‍ച്ചയുള്ള ഭാഗമുപയോഗിച്ച് അനന്ദു ദേവദാസിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദേവദാസനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നിക്കോട് സി.ഐ മുബാറക്, എസ്.ഐ വിനു, അഡീഷനൽ എസ്.ഐ ജോയി, എ.എസ്.ഐ സുനിൽ, സി.പി.ഒ വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അമിതവൈദ്യുതി പ്രവാഹം: ഗൃഹോപകരണങ്ങൾ നശിച്ചു അഞ്ചൽ: അമിത വൈദ്യുതി പ്രവാഹം മൂലം ഗൃഹോപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചതായി പാതി. ഏരൂർ വിളക്കുപാറ ഓസ്കാർ ജങ്ഷനിലും പരിസരത്തും വെള്ളിയാഴ്ച ഉച്ചയോടെയാണ് അമിതവൈദ്യുതി പ്രവാഹമുണ്ടായത്. ഓസ്ക്കാർ ജങ്ഷനിൽ വൈദ്യുതി ലൈൻ പൊട്ടിവീണതാണ് അമിത വൈദ്യുതി പ്രവാഹമുണ്ടാകാൻ കാരണം. ഓയിൽപാം ഗേറ്റ് പടിക്കൽ വരെ റോഡിന് ഇരുവശവുമുള്ള പതിനഞ്ചോളം വീടുകളിലെ ഗൃഹോപകരണങ്ങളാണ് നശിച്ചത്. അഞ്ചൽ കെ.എസ്.ഇ.ബി ഓഫിസിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ തകരാർ പരിഹരിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.