ചാൻസലർ മാപ്പ് പറയണമെന്ന് എ.കെ.പി.സി.ടി.എ

തിരുവനന്തപുരം: മികച്ച അക്കാദമിക യോഗ്യതയുള്ള കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെ ക്രിമിനലെന്ന് വിളിച്ച ചാൻസലർകൂടിയായ ഗവർണർ മാപ്പ് പറയണമെന്ന് ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ. കേരളത്തിലെ സർവകലാശാലകളെ അപമാനിക്കാനും ചളിവാരിയെറിയാനും രാജ്ഭവൻ കേന്ദ്രീകരിച്ച് തുടർച്ചയായി നടക്കുന്ന സംഘ്പരിവാർ ഗൂഢാലോചനയുടെ ഒടുവിലത്തെ ഉദാഹരണമാണിത്. അധ്യാപക നിയമനത്തിന് കേന്ദ്രസർക്കാർ നടപ്പാക്കിയ യു.ജി.സിയുടെ 2018 റെഗുലേഷൻ അനുസരിച്ചുള്ള വ്യവസ്ഥകളാണ് സംസ്ഥാനത്തെ സർവകലാശാലകളും പാലിക്കുന്നത്. ഇക്കാര്യം മറച്ചുവെച്ച് കേരളത്തിലെ സർവകലാശാല നിയമനങ്ങളെ മുഴുവൻ മാധ്യമങ്ങളിലൂടെ അപഹസിക്കുന്ന ഗവർണറുടെ നീക്കം അപലപനീയമാണെന്നും എ.കെ.പി.സി.ടി.എ സംസ്ഥാന കമ്മിറ്റി വാർത്തകുറിപ്പിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.