* കാണാതായത് ലക്ഷങ്ങൾ നൽകി വാങ്ങിയ 'സൺ കോണൂർ' പക്ഷികളെ * അടയിരിക്കുന്നെന്നും കുഞ്ഞുവിരിഞ്ഞാൽ കണക്കെടുപ്പ് നടത്തുമെന്നും ഡയറക്ടർ തിരുവനന്തപുരം: അപൂർവ ഇനത്തിൽപെട്ട രണ്ടു വിദേശപക്ഷികളെ തിരുവനന്തപുരം മൃഗശാലയിൽനിന്ന് കാണാതായി. വടക്കുകിഴക്കൻ അമേരിക്കയിൽനിന്ന് മൃഗശാലയിൽ കൊണ്ടുവന്ന 'സൺ കോണൂർ' വിഭാഗത്തിൽപെട്ട രണ്ടു പക്ഷികളെയാണ് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കൂട്ടിൽനിന്ന് കാണാനില്ലാത്തത്. ലക്ഷങ്ങൾ മുടക്കി വിദേശത്തുനിന്നുകൊണ്ടുവന്ന പക്ഷികളിൽ ഉൾപ്പെട്ട രണ്ടെണ്ണമാണ് അപ്രത്യക്ഷമായിരിക്കുന്നത്. തത്തയോട് രൂപസാദൃശ്യവും സ്വർണ- മഞ്ഞ- ഓറഞ്ച് നിറത്തിൽ തൂവലുകളുമുള്ള മനോഹര പക്ഷികളാണിവ. 25 ഓളം സൺ കോണൂർ പക്ഷികളാണ് ഒരു കൂട്ടിൽ ഉണ്ടായിരുന്നത്. അതിൽ ഇപ്പോൾ രണ്ടെണ്ണത്തിന്‍റെ കുറവാണ് കാണുന്നത്. മോഷണം നടത്തി പക്ഷികളെ കൊണ്ടുപോയതാണെന്ന വാദം ശക്തമാണെങ്കിലും പറന്നുപോകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. പറന്നുപോവുകയാണെങ്കിൽ രണ്ടെണ്ണം മാത്രം എങ്ങനെ പറന്നു എന്ന ചോദ്യവും ബലപ്പെടുന്നു. സംഭവം ശരിയല്ലെന്നും മുട്ടയിട്ട് അടയിരിക്കുന്നതിനാലാണ് സൺ കോണൂർ പക്ഷികളിൽ രണ്ടെണ്ണത്തെ കാണാത്തതെന്നും കുഞ്ഞുങ്ങളുമായി ഉടൻ അവ പുറത്തുവരുമെന്നും മൃഗശാല ഡയറക്ടർ അബു പറഞ്ഞു. കുഞ്ഞുങ്ങൾ പുറത്തുവന്നുകഴിഞ്ഞാൽ വീണ്ടും കണക്കെടുപ്പ് നടത്തുമെന്നും അദ്ദേഹം പറയുന്നു. എങ്കിൽ തീറ്റയെടുക്കാനെങ്കിലും ഇവ പുറത്തുവരേണ്ടതല്ലേ എന്ന സംശയവും നിലനിൽക്കുന്നു. അധികൃതരുടെ അനാസ്ഥകാരണം മൃഗശാലയിൽ പക്ഷികൾ ഉൾപ്പെടെ ജീവികൾ സുരക്ഷിതമല്ലെന്ന് പരാതികൾ ഉയർന്നിട്ടുണ്ട്. കുറച്ച് നാൾമുമ്പ് ചാടിപ്പോയ മാനിനെ പിന്നീട് കനകനഗറിന് സമീപംനിന്നാണ് പിടികൂടിയത്. അടുത്തിടെ കൃഷ്ണമൃഗങ്ങൾ കൂട്ടത്തോടെ ചത്തതും വിവാദമായിട്ടുണ്ട്. 16 കടുവ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ നാലെണ്ണം മാത്രം അവശേഷിക്കുന്നു. ഇതു സംബന്ധിച്ച് സമഗ്രമായൊരു പരിശോധനയും അന്വേഷണവും വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.